Connect with us

HOME

തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍

Published

on

തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതോടെ പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍. ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. തൊഴില്‍ വിപണി കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

2021-ലെ ഉയര്‍ന്ന നിരക്കിന് ശേഷമുള്ള കണക്കുകളാണെങ്കിലും മഹാമാരി ആ ഘട്ടത്തില്‍ ആഘാതം സൃഷ്ടിച്ചിരുന്നു. ഇതുമായി തട്ടിച്ച് നോക്കുമ്പോള്‍ 2016-ലെ ആദ്യ പാദത്തിന് ശേഷമുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ 18 മുതല്‍ 24 വരെ പ്രായത്തിലുള്ള 85,000 പേര്‍ കൂടി തൊഴിലില്ലാത്തവരായി പട്ടികയില്‍ പെട്ടു. എന്നാല്‍ ഇതിന് മറുവശമെന്ന നിലയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തൊഴിലില്ലായ്മയും, വരുമാന വളര്‍ച്ചയും പരിശോധിച്ച് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടേക്കും.

വ്യാഴാഴ്ചയാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്. അതേസമയം ഗവണ്‍മെന്റിന്റെ എംപ്ലോയ്‌മെന്റ് നയങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സ് അലക്‌സ് ഹാള്‍ ചെന്‍ പ്രതികരിച്ചു.

എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന, പണപ്പെരുപ്പത്തിന് മുകളിലുള്ള നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധന എന്നിവയെല്ലാം ചേര്‍ന്നുള്ള ഇഫക്ടാണ് തൊഴിലില്ലായ്മയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസിലേക്കുള്ള ഒരുക്കത്തില്‍ ജോലി നഷ്ടമാകുന്നത് ക്രൂരതയാണെന്ന് ഷാഡോ വെല്‍ഫെയര്‍ സെക്രട്ടറി ഹെലെന്‍ വാറ്റ്‌ലി പറഞ്ഞു. ലേബറിന്റെ വളര്‍ച്ചയെ തകര്‍ക്കുന്ന നയങ്ങള്‍ക്ക് നന്ദി, പക്ഷെ ഈ ക്രിസ്മസിന് പലര്‍ക്കും ഇത് ദുഃഖകരമായ അനുഭവമായി ഫലിക്കും, വാറ്റ്‌ലി വ്യക്തമാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

HOME

ചൈനയ്‌ക്ക് ഉചിതമായ മറുപടി നല്‍കാൻ തയ്യാറെടുക്കുന്നു ! ഇന്ത്യ ഹിമാലയം വരെ റോഡുകളും തുരങ്കങ്ങളും വ്യോമപാതകളും നിര്‍മ്മിക്കുന്നുവെന്ന് യുഎസ് റിപ്പോര്‍ട്ട്

Published

on

By

ചൈനയുമായുള്ള ഭാവിയിലെ സംഘർഷം മുൻകൂട്ടി കണ്ട് ഇന്ത്യ, ഹിമാലയൻ മേഖലയില്‍ വൻ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.

തർക്കമുള്ള അതിർത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസവും വിതരണ ലൈനുകളും ശക്തിപ്പെടുത്തുന്നതിനായി റോഡുകള്‍, തുരങ്കങ്ങള്‍, എയർസ്ട്രിപ്പുകള്‍ എന്നിവ നിർമ്മിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോർട്ട് പറയുന്നു.

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള 2,200 മൈല്‍ നീളമുള്ള അതിർത്തി, യഥാർത്ഥ നിയന്ത്രണ രേഖ (എല്‍എസി എന്നറിയപ്പെടുന്നത് ) വളരെക്കാലമായി സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. 2020 ല്‍ കിഴക്കൻ ലഡാക്കിലെ ഗാല്‍വാൻ താഴ്‌വരയില്‍ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തയ്യാറെടുപ്പിന്റെ യഥാർത്ഥ അവസ്ഥ തുറന്നുകാട്ടിയിരുന്നു.

ഇന്ത്യയ്‌ക്കുള്ള പ്രശ്നങ്ങള്‍

വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ആ സമയത്ത് ചൈനയുടെ മെച്ചപ്പെട്ട റോഡ്, റെയില്‍ ശൃംഖല കാരണം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാൻ കഴിയുമായിരുന്നു. എന്നാല്‍ ബുദ്ധിമുട്ടുള്ളതും പരിമിതവുമായ റോഡുകള്‍ കാരണം ഇങ്ങോട്ടേക്ക് സൈനികരെ എത്തിക്കാൻ ഇന്ത്യയ്‌ക്ക് ഒരു ആഴ്ച വരെ സമയമെടുക്കുമെന്നാണ്.

2020 ന് ശേഷം ഇന്ത്യയുടെ ചിന്താഗതിയില്‍ മാറ്റം

2020 ലെ സംഭവം ഇന്ത്യയുടെ ചിന്താഗതിയില്‍ ഒരു പ്രധാന മാറ്റത്തിന് കാരണമായതായി മുൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു. അതിർത്തി പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളില്‍ പൂർണ്ണമായ ഒരു നവീകരണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉയർന്ന പ്രദേശങ്ങളിലെ സൈനിക പോസ്റ്റുകളുമായും പ്രാദേശിക വാസസ്ഥലങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി പദ്ധതികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

പാങ്കോങ് തടാകത്തിലും പ്രവർത്തനങ്ങള്‍ ഊർജിതമാക്കി

പാങ്കോങ് ത്സോ തടാക മേഖലയിലും പ്രവർത്തനങ്ങള്‍ വ്യാപകമാണ്. ഇന്ത്യയുടെ ലഡാക്കും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശവും വ്യാപിച്ചുകിടക്കുന്ന ഈ തടാകം വളരെക്കാലമായി തർക്ക വിഷയമാണ്. 2020 മുതല്‍ ഇരു രാജ്യങ്ങളും അവിടെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വേഗത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. തടാകത്തിന്റെ വടക്കൻ, തെക്കൻ തീരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലം ചൈന അടുത്തിടെ പൂർത്തിയാക്കി സൈനിക നീക്കത്തിന് സൗകര്യമൊരുക്കിയിരുന്നു.

Continue Reading

HOME

ആഴ്‌ചകള്‍ക്കകം റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ ഫലപ്രദമെന്നും പ്രതികരണം

Published

on

By

റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലെ ഫലം ‘മുമ്ബത്തേതിലും അടുത്തെത്തി’ എന്ന് സൂചിപ്പിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെഫ്‌ളോറിഡ: റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലെ ഫലം ‘മുമ്ബത്തേതിലും അടുത്തെത്തി’ എന്ന് സൂചിപ്പിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി തന്റെ ഫ്‌ളോറിഡയിലെ വസതിയായ മാർ അ ലാഗോയില്‍ ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ അത്തരം പ്രതികരണം. എന്നാല്‍ സമാധാന ചർച്ചകളില്‍ ചില സങ്കീർണ പ്രശ്‌നങ്ങള്‍ ഇനിയുമുണ്ടെന്നും അവ പരിഹരിക്കപ്പെടണമെന്നും ട്രംപ് പറഞ്ഞു.

പതിനായിരക്കണക്കിനുപേർ മൂന്ന് വർഷം കൊണ്ട് മരിച്ച റഷ്യ-യുക്രെയ്‌ൻ യുദ്ധം ആഴ്‌ചകള്‍ക്കകം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ചർച്ചകള്‍ക്ക് ശേഷം ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ഫോണില്‍ ചർച്ച നടത്തി. ട്രംപുമായി നടന്നത് ഫലപ്രദമായ ചർച്ചയെന്നാണ് റഷ്യൻ പ്രതികരണം.

‘ഞങ്ങളുടെ ചർച്ച വളരെ നന്നായി നടന്നു. എല്ലാ വിഷയങ്ങളിലും ഞങ്ങള്‍ ചർച്ച നടത്തി. യുദ്ധം ‌അവസാനിപ്പിക്കുന്നതില്‍ ഇരുപക്ഷവും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്.’ ചർച്ചയ്‌ക്ക് ശേഷം ട്രംപ് വ്യക്തമാക്കി.

അതേസമയം സമാധാന കരാറിന്റെ പുതിയ പതിപ്പിനെ റഷ്യ നേരത്തെ‌ പിന്തുണച്ചിരുന്നില്ല. യുക്രെയിനില്‍ തങ്ങള്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടാണ് റഷ്യയ്‌ക്ക്. താത്കാലിക വെടിനിറുത്തലിനും തയ്യാറല്ല. സ്വന്തം ഭൂമി വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കില്ലെന്ന് യുക്രെയിനും വ്യക്തമാക്കിയിരുന്നു.

യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയിൻ ആഗ്രഹിക്കുന്നില്ലെങ്കില്‍, സൈനിക ശക്തിയിലൂടെ എല്ലാ ലക്ഷ്യങ്ങളും തങ്ങള്‍ നേടിയെടുത്തിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭീഷണിസ്വരം മുഴക്കിയിരുന്നു. സംഘർഷം സമാധാനപരമായി പരിഹരിക്കാൻ യുക്രെയിൻ ഒട്ടും തിടുക്കം കാട്ടുന്നില്ലെന്നും പുട്ടിൻ കുറ്റപ്പെടുത്തി.അതേ സമയം, റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയും ആരോപിച്ചു.

Continue Reading

HOME

തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാകുന്നു; ഗാസയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള പട്ടാളക്കാരില്‍ തുര്‍ക്കിക്കാര്‍ വേണ്ടെന്നും ഇസ്രയേല്‍

Published

on

By

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളാവുന്നു.

ഗാസയില്‍ സമാധാനം സൃഷ്ടിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ വിവിധ മുസ്ലിംരാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരില്‍ തുര്‍ക്കിക്കാര്‍ വേണ്ടെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍. കാരണം തുര്‍ക്കി പട്ടാളക്കാര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് പകരം ഗാസയിലെ ഹമാസിനെ പിന്തുണച്ച്‌ ഇസ്രയേലി പട്ടാളക്കാര്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു സംശയിക്കുന്നു.

സോമാലിയ ലാന്‍റ് എന്ന പുതിയ രാജ്യത്തെ സ്വതന്ത്ര പരമാധികാരരാജ്യമായി ഐക്യരാഷ്‌ട്രസഭയില്‍ ഇസ്രയേല്‍ പിന്തുണച്ചത് തുര്‍ക്കിയെ ശുണ്ഠി പിടിപ്പിച്ചിരിക്കുകയാണ്. കാരണം 1991ല്‍ സൊമാലിയ സര്‍ക്കാര്‍ തകര്‍ന്നപ്പോള്‍ അതില്‍ നിന്നും രൂപം കൊണ്ട രാജ്യമാണ് സൊമാലിയലാന്‍റ്. ഇതിനെ സൊമാലിയ അംഗീകരിക്കുന്നില്ല. മുസ്ലിം രാജ്യമായ സൊമാലിയയെ ശക്തമായി പിന്തുണയ്‌ക്കുന്ന രാജ്യമാണ് തുര്‍ക്കി. ഇപ്പോള്‍ സൊമാലിയലാന്‍റിനെ ഇസ്രയേല്‍ അംഗീകരിക്കുന്നതോടെ അത് സൊമാലിയയ്‌ക്കും അവരെ അംഗീകരിക്കുന്ന തുര്‍ക്കിക്കും എതിരായ വെല്ലുവിളി ആയി മാറും.

ഇസ്ലാമിനെ ശക്തമായി പിന്തുണയ്‌ക്കുന്ന തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ പലസ്തീന്‍ എന്ന രാഷ്‌ട്രത്തെ അംഗീകരിക്കുന്ന നേതാവാണ്. മുസ്ലിം രാജ്യങ്ങളുടെ നേതാവായി അറിയപ്പെടുന്ന ആളാണ് എര്‍ദോഗാന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയ്‌ക്കും അത് ബോധ്യമായതാണ്. തുര്‍ക്കിയില്‍ ഭൂകമ്ബം ഉണ്ടായപ്പോള്‍ ഏറ്റവുമാദ്യം സഹായവുമായി കടന്നുചെന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ അതെല്ലാം മറന്ന് മുസ്ലിം രാജ്യം എന്ന ഒരൊറ്റ പരിഗണന നല്‍കി എര്‍ദോഗാന്‍ പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാനുള്ള ഡ്രോണുകളും മിസൈലുകളും നല്‍കുകയായിരുന്നു. അതിന് ശേഷം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്. ഇസ്ലാമിക മതഭ്രാന്തുള്ള എര്‍ദോഗാന്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു കണക്കുകൂട്ടുന്നു.

സിറിയയില്‍ അസാദ് ഭരണകൂടത്തെ അട്ടിമറിച്ച ശേഷം അവിടുത്തെ സര്‍ക്കാരില്‍ നിര്‍ണ്ണായകസ്വാധീനം തുര്‍ക്കി നേടിയെടുത്തിട്ടുണ്ട്. സിറിയ അതിര്‍ത്തിയില്‍ കുര്‍ദ്ദുകളെ ഇല്ലാതാക്കാന്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ വ്യാപൃതരാണ് തുര്‍ക്കി. ഭാവിയില്‍ സിറിയയും തുര്‍ക്കിയും ഇറാനെ പിന്തുണച്ചേക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു കരുതുന്നു. അങ്ങിനെയെങ്കില്‍ തുര്‍ക്കിക്ക് ആധിപത്യമുള്ള സിറിയ ഒരു വലിയ ഭീഷണിയായി മാറുമെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നു.

തുര്‍ക്കിയും ഇസ്രയേലും തമ്മില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലും ശത്രുതയിലാണ്. ഗ്രീസും സൈപ്രസുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ഇസ്രയേല്‍. അതുവഴി മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ ഈസ്റ്റ്മെഡ് പൈപ്പ്ലൈന്‍ സ്ഥാപിക്കാനും ഇസ്രയേല്‍ ശ്രമിക്കുകയാണ്. യൂറോപ്പിലേക്ക് തുര്‍ക്കിയെ ഒഴിവാക്കിക്കൊണ്ട് ഗ്യാസ് എത്തിക്കാനുള്ള പദ്ധതിയാണ് ഈ പൈപ്പ് ലൈന്‍. തുര്‍ക്കി ഈ പൈപ്പ്ലൈനിനെതിരെ പലകാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

Continue Reading

Trending

Copyright © 2025