Connect with us

BUSINESS

കൊച്ചി വാട്ടർ മെട്രോ പറവൂരിലേക്ക് നീട്ടാനുള്ള നടപടി പുരോഗമിക്കുന്നു; റോഡിൽ തിരക്ക് കുറയും! ഗുണം ആർക്ക്?

Published

on

ലോകം വാഴ്ത്തിപ്പാടിയ കൊച്ചിയുടെ വാട്ടർ മെട്രോ മാതൃക കൂടുതൽ ഇടങ്ങളിലേക്ക് വിപുലീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കടമക്കുടി ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതിനിടെ കൊച്ചിയുടെ തന്നെ ഉപനഗരമായ പറവൂരിലേക്ക് വാട്ടർ മെട്രോയുടെ സർവീസുകൾ എന്ന് എത്തുമെന്ന കാത്തിരിപ്പിലാണ് ഇവിടുത്തെ നിവാസികൾ.

ആയിരക്കണക്കിന് യാത്രക്കാർക്ക് ഒരുപോലെ പ്രയോജനകരമാവുന്ന വിപുലീകരണം ആയിരിക്കും ഇതെന്നതിൽ ഒരു സംശയവും വേണ്ട. ഇതിന്റെ പ്രാഥമിക നടപടികൾ വേഗത്തിൽ തന്നെ പുരോഗമിക്കുന്നുണ്ട്. പറവൂർ തട്ടുകടവിൽ മുസിരിസ് പദ്ധതിപ്രകാരം പണിതീർത്ത ബോട്ട്‌ജെട്ടി ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമാവും. തീരത്തോടുചേർന്ന് ഗതാഗതയോഗ്യമായ വീതിയേറിയ റോഡ് സൗകര്യവും നേരത്തെ തന്നെയുണ്ട്.

ഇനി ഇതിന്റെ വിപുലീകരണം മാത്രമാണ് നടത്തേണ്ടത്. വാട്ടർ മെട്രോ അടുക്കത്തക്ക വിധത്തിൽ ജെട്ടി വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് മുസിരിസ് പൈതൃക പ്രോജക്റ്റ് അധികൃതരുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് പറവൂർ നഗരസഭ. അത് വേഗത്തിൽ പൂർത്തിയാക്കി ജെട്ടി വിപുലീകരണം നടന്നാൽ പറവൂരിലേക്കും വാട്ടർ മെട്രോ എത്താൻ വൈകില്ലെന്നാണ് പ്രതീക്ഷ.

കൊച്ചിയിൽ നിന്നും നിലവിൽ ചേരാനെല്ലൂരിലേക്കും ഏലൂരിലേക്കും വാട്ടർ മെട്രോ സർവീസ് നടത്തിവരുന്നുണ്ട്. ഇതിന് പുറമേ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കടമക്കുടിയിലും പാലിയംതുരുത്തിലും ബോട്ട്‌ജെട്ടിയുടെ പണി അവസാന ഘട്ടത്തോടടുക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം ഡിസംബർ മാസാവസാനത്തോടെ ഈ സ്ഥലങ്ങളിലും വാട്ടർ മെട്രോ സർവീസ് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇപ്പോൾ തന്നെ പറവൂരിലേക്കുള്ള ജലമാർഗത്തിന്റെ വിശദമായ രൂപരേഖയും നിലവിലുള്ള സൗകര്യവും ഉൾപ്പെടുത്തി പ്രാഥമികരേഖ തയ്യാറാക്കി കഴിഞ്ഞുവെന്നാണ് ലഭ്യമായ വിവരം. വരുംദിവസങ്ങളിൽ തന്നെ പറവൂർ നഗരസഭാധികൃതർ വാട്ടർ മെട്രോ എംഡിയെ കണ്ട് ചർച്ച നടത്താൻ തീരുമാനിച്ചു കഴിഞ്ഞു. ഇത് കൂടി പൂർത്തിയായാൽ നടപടികൾക്ക് ആക്കം കൂടുമെന്നാണ് കരുതുന്നത്.

ടൂറിസവും മെച്ചപ്പെടും

പണ്ടുകാലത്ത് ചരക്കുവള്ളങ്ങളും ബോട്ടുകളും എത്തിയിരുന്ന ചരിത്ര പ്രാധാന്യമുള്ള കടവാണ് തട്ടുകടവ്. പറവൂർ പുഴയോടുചേർന്നുള്ള പുരാതനമായ ചന്തയ്ക്കടുത്താണ് ഈ കടവ് നിലകൊള്ളുന്നത്. തൃശൂർ ജില്ലയിലെ കുണ്ടൂർ, കൂഴൂർ, കോട്ടപ്പുറം എന്നിവിടങ്ങളിൽനിന്ന് പോയകാലത്തെ യാത്രാബോട്ടുകൾ തട്ടുകടവിൽ വന്നിരുന്നു. വാട്ടർ മെട്രോ വരുന്നതോട് കൂടി ഈ മേഖലയ്ക്ക് പഴയ പ്രതാപം കൈവരുമെന്നാണ് കരുതുന്നത്.

നിലവിൽ മുസിരിസ് ബോട്ട് ജെട്ടിയിൽ ടൂറിസം ബോട്ടുകൾ എത്തുന്നുണ്ട്. തട്ടുകടവിലെ ബോട്ട് ജെട്ടിയിലും വാട്ടർ ഫ്രണ്ടിലും ഇപ്പോൾ ധാരാളമായി ബോട്ടുകൾ എത്തുന്നുണ്ട്. കെട്ടിയുയർത്തിയ തീരം, സൗന്ദര്യവത്കരിച്ച നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവയും ഒക്കെ ഉള്ളതിനാൽ ഇവിടെ യാത്രക്കാർ ധാരാളമായി വരുന്നുണ്ട്. വാട്ടർ മെട്രോ കൂടി വരുന്നതോടെ മേഖലയിലെ ടൂറിസത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

വാട്ടർ മെട്രോയുടെ ഗുണങ്ങൾ

ശരിക്കും പറഞ്ഞാൽ ടൂറിസവും അത്യാധുനിക സൗകര്യവും ഒന്നും അല്ല വാട്ടർ മെട്രോ നടപ്പാക്കുന്നതിലൂടെ പറവൂർ നിവാസികൾ കണ്ണ് വയ്ക്കുന്നത്. വർഷങ്ങളായി അവർ കൊച്ചിയിലെത്താൻ പെടുന്ന പെടാപ്പാടിന് ഒരു അന്ത്യമാവും എന്ന നിലയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പറവൂരിൽ നിന്നുള്ള സാധാരണ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, മറ്റ് സ്വകാര്യ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ബസ് സർവീസുകളെ ആശ്രയിച്ചാണ് കൊച്ചിയിലും തിരിച്ചു ഇങ്ങോട്ടും യാത്ര ചെയ്യുന്നത്.

എന്നാൽ അതാവട്ടെ ഗതാഗത കുരുക്ക്, മറ്റ് തടസങ്ങൾ എന്നിവ മൂലം ദുഷ്‌കരമാവുന്ന സാഹചര്യമാണ് കാണാൻ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് എറണാകുളം മുതൽ പറവൂർ വരെ വാട്ടർ മെട്രോ സർവീസ് നീട്ടണമെന്ന് നഗരസഭ കൗൺസിൽ കഴിഞ്ഞ ദിവസം ഐകകണ്ഠ്യേന പ്രമേയം പാസാക്കി സർക്കാരിന് അയച്ചിരിക്കുന്നത്. ഇതുവഴി മേഖലയിലെ റോഡ് ഗതാഗതത്തിലെ തിരക്കുകൾ ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

BUSINESS

എല്ലാ ഇവന്റുകള്‍ക്കുമായി സമുദ്ര ഗതാഗത സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച്‌ ദോഹ തുറമുഖം

Published

on

By

ഖത്തർ ബോട്ട് ഷോ 2025 ല് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ പഴയ ദോഹ തുറമുഖം ഇനിയുള്ള എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക, സന്ദര്ശകര്ക്ക് അസാധാരണ അനുഭവങ്ങള് നല്കാനായി അവര് ആതിഥേയത്വം വഹിക്കുന്ന പരിപാടികളിലുടനീളം കാര്യക്ഷമതയുടെ ഉയര്ന്ന നിലവാരം ഉറപ്പാക്കുക എന്നിവയില് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുറമുഖത്തെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്താന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതര് പ്രസ്താവനയില് സ്ഥിരീകരിച്ചു.


സേവനം ആരംഭിക്കുന്നതിലൂടെ സന്ദര്ശകര്ക്ക് റിക്സോസ് ഗൾഫ് ഹോട്ടല് ദോഹ, പേൾ ഐലൻഡ് എന്നീ രണ്ട് പുറപ്പെടല് കേന്ദ്രങ്ങളില് നിന്ന് പഴയ ദോഹ തുറമുഖത്ത് എളുപ്പത്തിലും സുഗമമായും എത്തിച്ചേരാന് കഴിയും. പദ്ധതിയില് ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള് തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സുഖകരവും വ്യതിരിക്തവുമായ യാത്രാ അനുഭവം ഇത് അവര്ക്ക് നല്കും.
സന്ദര്ശകരുടെ അനുഭവങ്ങള് മെച്ചപ്പെടുത്തുന്നതിന് സമുദ്ര ഗതാഗതത്തിനായി പ്രത്യേക ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ടെൻഡർ ഉടൻ ഇറക്കും.

Continue Reading

BUSINESS

ഗൂഗിളും ആപ്പിളും കൈകോര്‍ക്കുന്നു; സംഭവിക്കുന്നത് വമ്ബൻ മാറ്റം

Published

on

By

സാങ്കേതിക ലോകത്തെ അമ്ബരപ്പിച്ചുകൊണ്ട് ഗൂഗിള്‍ പുതിയൊരു മാറ്റ‌ം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിമുതല്‍ പിക്‌സല്‍ 10 സ്‌മാർട്ഫോണുകള്‍ക്ക് ആപ്പിളിന്റെ എയർഡ്രോപ് ഉപയോഗിച്ച്‌ ഐഫോണുകളിലേക്കും തിരിച്ചും ഫോട്ടോകളും ഫയലുകളും അയക്കാം.

ഇതുവരെ ആൻഡ്രോയിഡ് ഫോണുകള്‍ക്ക് എയർഡ്രോപ് സംവിധാനം ഉപയോഗിക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അതിനാല്‍ ഇത് വലിയൊരു മാറ്റമായി കണക്കാക്കപ്പെടുന്നു.

ഗൂഗിള്‍ അറിയിക്കുന്നത് പ്രകാരം, ക്വിക്ക് ഷെയർ എന്ന അവരുടെ പയല്‍ ഷെയറിംഗ് സിസ്റ്റ‌ം ഇനി ആൻഡ്രോയിഡിന് ഒപ്പം ചേർന്ന് പ്രവർത്തിക്കും. ആദ്യ ഘട്ടത്തില്‍ പിക്‌സല്‍ 10 ഫോണുകളില്‍ ലഭ്യമാകുന്ന സംവിധാനം പിന്നീട് മറ്റ‌് ആൻഡ്രോയിഡ് ഫോണുകളിലേക്കും എത്തിക്കും.

എന്താണ് എയർഡ്രോപ്പ്

ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ ഫോട്ടോ, വീഡിയോ, ഫയല്‍ എന്നിവ വളരെ വേഗത്തില്‍ അയ‌യ്‌ക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ഇന്റർനെറ്രിന്റെയോ വൈഫൈയുടെയോ സഹായമില്ലാതെ ഫയലുകള്‍ പങ്കുവെയ്‌ക്കാൻ കഴിയും. ബ്ലൂടൂത്ത് ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ സംവിധാനം വളരെയധികം സുരക്ഷിതമാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. നേരത്തെ ആപ്പിള്‍ ഈ സംവിധാനത്തെ മറ്റ് കമ്ബനികളുമായി പങ്കുവെച്ചിരുന്നില്ല. അതിനാല്‍ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് എയർഡ്രോപ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ഗൂഗിള്‍ അവരുടെ ക്വിക്ക് ഷെയർ സംവിധാനത്തെ പുനർക്രമീകരിച്ച്‌ അത് ആപ്പിളിന്റെ എയർഡ്രോപ്പിനോട് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന രീതിയിലാക്കി. ഫയല്‍ ഷെയറിംഗ് സമയത്തെ സുരക്ഷയും എൻക്രിപ്ഷനും തുടരുമെന്ന് കമ്ബനി അറിയിച്ചു. വ്യത്യസ്തമായ കമ്ബനികളുടെ ഫോണ്‍ ഉപയോഗിക്കുന്നവർക്കും പരസ്‌പരമുള്ള ഫയല്‍ ഷെയറിംഗ് എളുപ്പമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ അറിയിക്കുന്നു.

Continue Reading

BUSINESS

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ദുബൈ ബജറ്റിന് അംഗീകാരം

Published

on

By

2026 – 28 വർഷത്തേക്കുള്ള ദുബൈ സർക്കാറിന്റെ പൊതു ബജറ്റിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണിത്. 329.2 ബില്യണ്‍ ദിർഹത്തിന്റെ വരുമാനവും 302.7 ബില്യണ്‍ ദിർഹമിന്റെ ചെലവുകളുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അഞ്ച് ശതമാനം പ്രവർത്തന മിച്ചവും കണക്കാക്കുന്നു.

അഞ്ച് ബില്യണ്‍ ദിർഹത്തിന്റെ പൊതുകരുതല്‍ ധനം ഉള്‍പ്പെടെ 107.7 ബില്യണ്‍ ദിർഹത്തിന്റെ വരുമാനമാണ് 2026ല്‍ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ, നിർമാണ പദ്ധതി മേഖലക്കാണ് ബജറ്റില്‍ സിംഹഭാഗവും നീക്കിവെച്ചത്. 48 ശതമാനം തുക ഈ മേഖലക്ക് വകയിരുത്തിയപ്പോള്‍ സാമൂഹിക വികസന മേഖലക്ക് 28 ശതമാനവും സുരക്ഷ, നീതി മേഖലക്ക് 18 ശതമാനവും സർക്കാർ വികസന മേഖലക്ക് ആറ് ശതമാനവും നീക്കിവെച്ചു.

എമിറേറ്റിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി സുസ്ഥിര സാമ്ബത്തിക വളർച്ച കൈവരിക്കാനും സർക്കാർ സേവനങ്ങളെ പിന്തുണക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. സമൂഹത്തിന് സുരക്ഷിതവും സമൃദ്ധവുമായ അന്തരീക്ഷം നല്‍കുന്നതിനൊപ്പം ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനും പുതിയ ബജറ്റ് സഹായിക്കും.

Continue Reading

Trending

Copyright © 2025