Connect with us

BUSINESS

3700 കോടി നിക്ഷേപത്തില്‍ വരുന്നത് വമ്പന്‍ പദ്ധതികള്‍; ആഗോള ബ്രാന്‍ഡ് ആയി മാറാന്‍ കൊച്ചി

Published

on

കൊച്ചി: കപ്പല്‍ നിര്‍മ്മാണ രംഗത്തെ ആഗോള താരമാകാന്‍ വമ്പന്‍ വിപുലീകരണത്തിന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഒരുങ്ങുന്നു. ബ്‌ളോക്ക് ഫാബ്രിക്കേഷന്‍ സംവിധാനം (ബി.എഫ്.എഫ് ), എല്‍.എന്‍.ജി കപ്പലുകളുടെ നിര്‍മ്മാണം, തമിഴ്‌നാട്ടില്‍ ക്‌ളസ്റ്റര്‍ യൂണിറ്റുകള്‍ തുടങ്ങിയവയാണ് പൈപ്പ്‌ലൈനിലുള്ളത്.


പുതുവൈപ്പിനിലെ 80 ഏക്കര്‍ സ്ഥലത്താണ് 3,700 കോടി രൂപ നിക്ഷേപത്തില്‍ ബി.എഫ്.എഫ് സ്ഥാപിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതിനായി കപ്പല്‍ സാങ്കേതികവിദ്യാരംഗത്തെ പ്രമുഖരായ എച്ച്.ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോര്‍ എന്‍ജിനിയറിംഗുമായി കൈകോര്‍ക്കും. 310 മീറ്റര്‍ ആഴമുള്ള പുതിയ ഡ്രൈ ഡോക്കില്‍ വമ്പന്‍ കപ്പലുകള്‍ നിര്‍മ്മിക്കാം. രവിപുരത്തെ ഷിപ്പ്യാര്‍ഡിലെ സൗകര്യക്കുറവ് കണക്കിലെടുത്താണ് ബ്‌ളോക്ക് ഫാബ്രിക്കേഷന്‍ ഫെസിലിറ്റി ഒരുക്കുന്നത്. ഇവിടെ നിര്‍മ്മിക്കുന്ന ഭാഗങ്ങള്‍ ഡ്രൈ ഡോക്കിലെത്തിച്ച് കൂട്ടിച്ചേര്‍ക്കും. കണ്ടെയ്നര്‍ കപ്പലുകള്‍, ബള്‍ക്ക് കാരിയറുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണശേഷി ഇതിലൂടെ വര്‍ദ്ധിപ്പിക്കാനാകും.


ബി.എഫ്.എഫ് പദ്ധതി

2000 പേര്‍ക്ക് തൊഴില്‍

നിക്ഷേപം 3,700 കോടി രൂപ

പ്രതിവര്‍ഷ ഉത്പാദനം 1,20,000 മെട്രിക് ടണ്‍

പരോക്ഷ തൊഴിലുകള്‍ 4,000 മുതല്‍ 10,000 വരെ

എല്‍.എന്‍.ജി കപ്പല്‍


ദ്രവീകൃത പ്രകൃതി വാതകത്തില്‍ (എല്‍.എന്‍.ജി ) പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയാണ് കൊച്ചി. ലോജിസ്റ്റിക്സ് രംഗത്തെ മുന്‍നിരക്കാരായ ഫ്രാന്‍സിലെ സി.എം.എ സി.ജി.എം ഗ്രൂപ്പിനായി ആറ് എല്‍.എന്‍.ജി കപ്പലുകള്‍ നിര്‍മ്മിക്കാനാണ് കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവച്ചത്. കൊറിയയും ജപ്പാനുമാണ് നിലവില്‍ 90 % എല്‍.എന്‍.ജി കപ്പലുകള്‍ നിര്‍മ്മിക്കുന്നത്.


തമിഴ്‌നാട്ടിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.
തമിഴ്‌നാട്ടില്‍ കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും.കൊച്ചിന്‍ ഷിപ്പ്യാര്‍ഡും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്നാണ് കൊറിയന്‍ പങ്കാളിയുമായി സഹകരിച്ച് കപ്പല്‍ശാല ഒരുക്കുന്നത്. 15,000 കോടി രൂപയാണ് നിക്ഷേപം. 4,000 പേര്‍ക്ക് നേരിട്ടും 6,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. അനുബന്ധമായി കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Blog

യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍

Published

on

By

യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിനെക്കാള്‍ വേഗം കുറയും. രാജ്യത്തു ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍ ആയതാണ് കാരണം. കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ 2025ല്‍ ഗണ്യമായി മന്ദഗതിയിലായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കു ആളുകളുടെ താല്പര്യം കൂടാത്തതും നിക്ഷേപകരിലെ ആശങ്കകളും ചാര്‍ജര്‍ സ്ഥാപിക്കല്ലിന്റെ വേഗം കുറയാന്‍ കാരണമായതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാപ്മാപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബര്‍ അവസാനം യുകെയില്‍ മൊത്തം 87,200 ചാര്‍ജിങ് പോയിന്റുകളാണുള്ളത്. 2024 അവസാനം അപേക്ഷിച്ച് 13,500 പുതിയ ചാര്‍ജറുകള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത് ‘ ഇത് 2022ന് ശേഷം ഏറ്റവും കുറഞ്ഞ വര്‍ധനവായാണ് വിലയിരുത്തപ്പെടുന്നത്.

ഇത് ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തില്‍ താഴെയാക്കുമെന്നും, കഴിഞ്ഞ വര്‍ഷത്തെ 37 ശതമാന വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ ഇടിവാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇലക്ട്രിക് കാറുകളുടെ വില്‍പന വളര്‍ച്ച തുടരുകയാണ്. 2025ലെ ആദ്യ 11 മാസങ്ങളില്‍ ബ്രിട്ടനിലെ കാര്‍ വില്‍പനയുടെ 23 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ 19 ശതമാനത്തില്‍ നിന്ന് ഇത് വളരെ കൂടുതലാണ് . എന്നാല്‍ ചില വാഹന നിര്‍മാതാക്കള്‍ പെട്രോളില്‍നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റം മന്ദഗതിയിലാക്കിയതും സര്‍ക്കാര്‍ ഇ.വി. വില്‍പന ലക്ഷ്യങ്ങള്‍ ദുര്‍ബലപ്പെടുത്തിയതും ഈ രംഗത്തെ വളര്‍ച്ചയെ ബാധിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

സര്‍ക്കാരിന്റെ ചില നയങ്ങള്‍ ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ ഇടിവിന് കാരണമായെന്ന് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി. 2028 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൈലിന് 3 പെന്‍സ് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ഉപഭോക്തൃ വിശ്വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചാര്‍ജിങ് മേഖലയിലെ ചെലവ് വര്‍ധനയും ഗ്രിഡ് കണക്ഷനിലെ വൈകിപ്പും ഇന്‍സ്റ്റലേഷന്‍ മന്ദഗതിയിലാക്കിയതായി ചാര്‍ജ് യുകെ വ്യക്തമാക്കി.

അതേസമയം, മോട്ടോര്‍വേകളിലെ അള്‍ട്രാ-റാപിഡ് ചാര്‍ജറുകളുടെ എണ്ണം 39 ശതമാനം ഉയര്‍ന്നതായും, ലണ്ടന്‍ ഉള്‍പ്പെടെയുള്ള മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നോര്‍ത്ത് അയര്‍ലന്‍ഡ് പോലുള്ള പ്രദേശങ്ങള്‍ ഇപ്പോഴും പിന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Continue Reading

BUSINESS

‘അടിച്ചു’ പൊളിക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യയിലെ മദ്യനിരോധിത സംസ്ഥാനങ്ങള്‍ ഇവയാണ്

Published

on

By

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യനിയമങ്ങള്‍ വ്യത്യസ്തമാണ്. ചില സംസ്ഥാനങ്ങള്‍ സമ്ബൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നു.

മദ്യം എവിടെയാണ് ലഭ്യമെന്നും എവിടെയാണ് ലഭ്യമല്ലാത്തതെന്നും നിങ്ങള്‍ക്കറിയാമെങ്കില്‍ യാത്ര ആസൂത്രണം ചെയ്യാൻ കൂടുതല്‍ എളുപ്പമാകും. ആശയക്കുഴപ്പമോ അവസാന നിമിഷത്തെ ആശ്ചര്യങ്ങളോ ഇല്ലാതെ നിങ്ങള്‍ക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തില്‍ മദ്യനിരോധനങ്ങളോ നിയന്ത്രിത അനുമതികളോ പാലിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും കുറിച്ച്‌ അറിയാം.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്ബൂർണ്ണ നിരോധനം നിലവിലുണ്ട്. ഈ പ്രദേശങ്ങളില്‍, മദ്യത്തിന്റെ വില്‍പ്പന, ഉപഭോഗം, കൈവശം വയ്ക്കല്‍ എന്നിവ പ്രാദേശിക നിയമപ്രകാരം നിയമവിരുദ്ധമാണ്.

1. ബീഹാർ

കർശനമായ മദ്യനിരോധന നയം നടപ്പിലാക്കുന്ന സംസ്ഥാനമാണ് ബിഹാർ. ഇവിടെ മദ്യം പൂർണമായി നിരോധിച്ചിരിക്കുന്നു. നിയമലംഘനങ്ങള്‍ക്ക് സംസ്ഥാന നിയമനിർമ്മാണത്തില്‍ പറയുന്നത് അനുസരിച്ചുള്ള പിഴകള്‍ ലഭിക്കും.

2. ഗുജറാത്ത്

രൂപീകൃതമായതു മുതല്‍ മദ്യനിരോധനം പിന്തുടരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സംസ്ഥാന മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കുന്ന പരിമിതമായ പെർമിറ്റ് സംവിധാനങ്ങള്‍ വഴിയല്ലാതെ സംസ്ഥാനത്തെ താമസക്കാർക്കോ വിനോദസഞ്ചാരികള്‍ക്കോ ഗുജറാത്തില്‍ മദ്യം നിയമപരമായി ലഭ്യമല്ല.

3. നാഗാലാൻഡ്

സംസ്ഥാന നിയമപ്രകാരം നാഗാലാൻഡില്‍ മദ്യത്തിന് നിരോധമുണ്ട്. മദ്യത്തിന്റെ വില്‍പ്പന, കൈവശം വെയ്ക്കല്‍, ഉപഭോഗം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ നാഗാലാൻഡ് സന്ദർശിക്കുകയാണെങ്കില്‍ മദ്യം ലഭിക്കാൻ ഏറെ ദൂരത്തുള്ള അസമിലേക്ക് പോകേണ്ടി വരും. ഇതാണ് ഏറ്റവും അടുത്തതും പ്രായോഗികവുമായ ഓപ്ഷൻ. എന്നാല്‍, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങള്‍ അസമില്‍ നിന്ന് വാങ്ങുന്ന മദ്യം നാഗാലാൻഡിലേക്ക് തിരികെ കൊണ്ടുപോകാൻ കഴിയില്ല.

4. മിസോറം

മദ്യത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം നിയന്ത്രിത സമീപനമാണ് മിസോറം പിന്തുടരുന്നത്. മദ്യത്തിന്റെ പൂർണമായ വില്‍പ്പനയ്ക്ക് നിയന്ത്രിണമുണ്ട്. എന്നാല്‍, ലൈസൻസുള്ള ചാനലുകള്‍ സംസ്ഥാനത്തുണ്ട്. ഹോർട്ടികള്‍ച്ചറിനും ചെറുകിട ഉല്‍‌പാദകർക്കും പിന്തുണ നല്‍കുന്ന പ്രാദേശികമായി നിർമ്മിച്ച ഫ്രൂട്ട് വൈനുകളുടെ നിയന്ത്രിത ഉല്‍‌പാദനവും വില്‍‌പനയും സംസ്ഥാനത്ത് അനുവദനീയമാണ്. മദ്യം വ്യാപകമായി ലഭ്യമല്ലെങ്കിലും നഗരങ്ങളിലെ ചില അംഗീകൃത ഔട്ട്ലെറ്റുകളില്‍ പരിമിതമായി ലഭിക്കും.

5. ലക്ഷദ്വീപ്

ദ്വീപിലെ നിയന്ത്രണങ്ങളും പ്രാദേശിക മാർഗ്ഗനിർദ്ദേശങ്ങളും അടിസ്ഥാനമാക്കി ലക്ഷദ്വീപില്‍ വലിയതോതില്‍ മദ്യത്തിന് നിയന്ത്രണമുണ്ട്. ടൂറിസം മേഖലയായി നിയുക്തമാക്കിയിരിക്കുന്ന ബംഗാരം ദ്വീപില്‍ മദ്യം അനുവദനീയമാണ്. കൂടാതെ, തിരഞ്ഞെടുത്ത അംഗീകൃത റിസോർട്ടുകളിലോ ലൈസൻസുള്ള കപ്പലുകളിലോ മദ്യം ലഭ്യമായേക്കാം. മിക്ക ജനവാസമുള്ള ദ്വീപുകളിലും മദ്യനിരോധനമുണ്ട്. നിയമപരമായി മറ്റെവിടെ നിന്നെങ്കിലും വാങ്ങിയതാണെങ്കില്‍ പോലും ഈ പ്രദേശങ്ങളിലേക്ക് മദ്യം കൊണ്ടുപോകുന്നത് പ്രാദേശിക നിയന്ത്രണങ്ങള്‍ പ്രകാരം കുറ്റകരമാണ്.

Continue Reading

BUSINESS

ഒപ്പിട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രിക്ക് തന്നെ എതിര്‍പ്പ്; ഇന്ത്യയുടെ ചരിത്രപരമായ കരാറിന് അപ്രതീക്ഷിത തിരിച്ചടി, ന്യൂസിലൻഡില്‍ വിമര്‍ശനം

Published

on

By

ഇന്ത്യയും ന്യൂസിലാൻഡും തമ്മില്‍ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമർശിച്ച്‌ ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റണ്‍ പീറ്റേഴ്‌സ്.

ഈ കരാർ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാൻഡിന് ഇതൊരു മോശം ഇടപാടാണെന്നും അദ്ദേഹം തുറന്നടിച്ചു. ന്യൂസിലാൻഡിലെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടിയുടെ നേതാവ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ഒമ്ബത് മാസത്തെ ചർച്ചകള്‍ക്കൊടുവില്‍ ഡിസംബർ 22 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ചേർന്ന് കരാർ പൂർത്തിയായ വിവരം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം വിദേശകാര്യ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

വിൻസ്റ്റണ്‍ പീറ്റേഴ്‌സിന്‍റെ പ്രധാന വിമർശനങ്ങള്‍

ന്യൂസിലാൻഡിന്‍റെ പ്രധാന കയറ്റുമതി ഉല്‍പ്പന്നമായ പാല്‍, വെണ്ണ, ചീസ് തുടങ്ങിയ ക്ഷീര ഉല്‍പ്പന്നങ്ങളെ കരാറില്‍ നിന്ന് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കിയെന്നാണ് വിൻസ്റ്റണ്‍ പീറ്റേഴ്‌സിന്‍റെ പ്രധാന വിമർശനം. സ്വന്തം കർഷകരെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ഈ നിലപാടിനെതിരെയാണ് പീറ്റേഴ്‌സ് രംഗത്തെത്തിയത്. ന്യൂസിലാൻഡ് കർഷകർക്ക് ഇതില്‍ ഗുണമൊന്നുമില്ല, ഇത് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരത്തിന് പകരം കുടിയേറ്റത്തിനാണ് കരാർ മുൻഗണന നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ പൗരന്മാർക്കായി വർഷം തോറും 5,000 താല്‍ക്കാലിക തൊഴില്‍ വിസകളും 1,000 വർക്കിംഗ് ഹോളിഡേ വിസകളും അനുവദിക്കാനുള്ള തീരുമാനം ന്യൂസിലാൻഡിന്‍റെ തൊഴില്‍ വിപണിയെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. കരാറിനായി മൂന്ന് വർഷത്തെ കാലാവധിയുണ്ടായിരുന്നിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഒമ്ബത് മാസത്തിനുള്ളില്‍ ഇത് പൂർത്തിയാക്കിയത് ‘ലോ-ക്വാളിറ്റി’ കരാറിന് കാരണമായെന്ന് അദ്ദേഹം ആരോപിച്ചു.

കരാറിലെ പ്രധാന വ്യവസ്ഥകള്‍

അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു.

ന്യൂസിലാൻഡില്‍ നിന്നുള്ള 95 ശതമാനം കയറ്റുമതിക്കും നികുതി ഇളവ് ലഭിക്കും.

ന്യൂസിലാൻഡ് ഇന്ത്യയില്‍ അടുത്ത 15 വർഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തും.

ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യൂസിലാൻഡില്‍ 100 ശതമാനം നികുതിയില്ലാത്ത പ്രവേശനം ലഭിക്കും.

ഭരണസഖ്യത്തിനുള്ളില്‍ തർക്കമുണ്ടെങ്കിലും, ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തെ താൻ മാനിക്കുന്നുവെന്നും എന്നാല്‍ രാജ്യത്തിന്‍റെ സാമ്ബത്തിക താത്പര്യങ്ങള്‍ ബലികഴിക്കാൻ തയ്യാറല്ലെന്നും പീറ്റേഴ്‌സ് വ്യക്തമാക്കി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടുള്ള തന്‍റെ ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ വിയോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ നടപ്പിലാക്കാൻ ആവശ്യമായ നിയമനിർമ്മാണത്തെ പാർലമെന്‍റില്‍ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടി എതിർക്കുമെന്നാണ് സൂചന.

Continue Reading

Trending

Copyright © 2025