Connect with us

INDIA

രാജ്യത്ത് ആദ്യം: കെ എസ് ആര്‍ ടി സിയില്‍ സമ്ബൂര്‍ണ ഡിജിറ്റലൈസേഷൻ, പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍

Published

on

രാജ്യത്ത് ആദ്യമായി സമ്ബൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷനായി കെ.എസ്.ആർ.ടി.സി മാറിയതായി മന്ത്രി കെ.ബി.

ഗണേഷ് കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്റർ,എ ഐ ഷെഡ്യൂളിംഗ് സംവിധാനം,തീർത്ഥാടന ടൂറിസം പദ്ധതി,റോളിംഗ് ആഡ്സ് പരസ്യ മോഡ്യൂള്‍,വാഹന പുക പരിശോധനാ കേന്ദ്രം,ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാർഡ് വിതരണം,ദീർഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികള്‍ക്കുള്ള ഗിഫ്റ്റ് ബോക്സ് വിതരണം, കെ.എസ്.ആർ.ടി.സിയിലെ വനിതാ ജീവനക്കാർക്കായി സൗജന്യ ക്യാൻസർ രോഗ നിർണ്ണയം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.

എ ഐ അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെ.എസ്.ആർ.ടി.സിയിലെ എല്ലാ സംവിധാനങ്ങളും ഒറ്റ ഡാഷ്‌ബോർഡില്‍ ഏകോപിപ്പിച്ചു. സ്ഥാപനത്തിന്റെ അക്കൗണ്ട്സ്,കൊറിയർ,സ്‌പെയർ പാർട്സ് വാങ്ങല്‍,റീ ഓർഡറിങ്,ഡിസ്ട്രിബ്യൂഷൻ,ബജറ്റ് ടൂറിസം,എസ്റ്റേറ്റ് വാടക പിരിക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി,സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ സാങ്കേതിക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനായുള്ള സോഫ്റ്റ്‌വെയർ കെ.എസ്.ആർ.ടി.സിയ്ക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയില്‍ സജീവമായ അനവധി വികസന മാറ്റങ്ങള്‍ നടപ്പിലാക്കി വരികയാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടന ടൂറിസം പദ്ധതി മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തില്‍ കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങള്‍ കണക്‌ട് ചെയ്താണ് സേവനം തുടങ്ങുന്നത്. കെഎസ്‌ആർടിസിയില്‍ എംപാനല്‍ ചെയ്ത് പരസ്യം മാർക്കറ്റ് ചെയ്ത് നല്‍കുന്നവർക്ക്10ശതമാനം പരസ്യ കമ്മീഷനായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ആർടിസി വാഹന പുക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. പൊതുജനങ്ങള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വികാസ് ഭവനില്‍ ആദ്യ കേന്ദ്രം പൂർത്തിയായി. സംസ്ഥാനത്തുടനീളം കെഎസ്‌ആർടിസി പുക പരിശോധന കേന്ദ്രങ്ങളും കൂടുതല്‍ ഡ്രൈവിംഗ് സ്‌കൂളുകളും തുടങ്ങും. ദീർഘദൂര യാത്രകള്‍ക്കുള്ള സ്ലീപ്പർ ബസ് വാങ്ങിയതായും,വോള്‍വോ സ്ലീപ്പർ ബസുകള്‍ വാങ്ങുന്ന ആദ്യത്തെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് കെ.എസ്.ആർ.ടിയെന്നും മന്ത്രി പറഞ്ഞു. ദീർഘദൂര ബസ്സില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ക്രയോണ്‍സ്,ചിത്രം വരയ്ക്കാനുള്ള പുസ്തകം,ബലൂണ്‍,ടിഷു പേപ്പർ എന്നിവയുള്ള ഗിഫ്റ്റ് ബോക്സ് നല്‍കും. ദീർഘദൂര ബസ്സില്‍ ലഘു ഭക്ഷണം നല്‍കാനുള്ള പദ്ധതി,ബസ് ക്ലീനിംഗ് കുടുംബശ്രീയെ ഏല്‍പ്പിക്കല്‍ തുടങ്ങിയവ ചർച്ചയിലാണെന്നും ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

കെ.എസ്.ആർ.ടി.സിയിലെ വനിതാ ജീവനക്കാർക്കായി ഓങ്കോളജിസ്റ്റ് ഡോ. ഗംഗാധരന്റെ നേതൃത്വത്തില്‍ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ പദ്ധതി തുടങ്ങുകയാണ്. അടുത്ത ഘട്ടമായി ജീവനക്കാരുടെ ക്യാൻസർ ചികിത്സയ്ക്കുള്ള ചെലവ് കമ്ബനികളുടെ സി എസ് ആർ ഫണ്ടിലൂടെ കണ്ടെത്തും. ജീവനക്കാരുടെ ആത്മാർത്ഥ പരിശ്രമത്തിലൂടെയാണ് കെഎസ്‌ആർടിസി മാതൃകപരമായ ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ആർടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കർ,വാട്ടർ ട്രാസ്‌പോർട്ട് വകുപ്പ് ഡയറക്ടർ ഷാജി വി നായർ,കെഎസ്‌ആർടിസി സാമ്ബത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ എ ഷാജി,എക്സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

HOME

ചൈനയ്‌ക്ക് ഉചിതമായ മറുപടി നല്‍കാൻ തയ്യാറെടുക്കുന്നു ! ഇന്ത്യ ഹിമാലയം വരെ റോഡുകളും തുരങ്കങ്ങളും വ്യോമപാതകളും നിര്‍മ്മിക്കുന്നുവെന്ന് യുഎസ് റിപ്പോര്‍ട്ട്

Published

on

By

ചൈനയുമായുള്ള ഭാവിയിലെ സംഘർഷം മുൻകൂട്ടി കണ്ട് ഇന്ത്യ, ഹിമാലയൻ മേഖലയില്‍ വൻ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.

തർക്കമുള്ള അതിർത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസവും വിതരണ ലൈനുകളും ശക്തിപ്പെടുത്തുന്നതിനായി റോഡുകള്‍, തുരങ്കങ്ങള്‍, എയർസ്ട്രിപ്പുകള്‍ എന്നിവ നിർമ്മിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോർട്ട് പറയുന്നു.

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള 2,200 മൈല്‍ നീളമുള്ള അതിർത്തി, യഥാർത്ഥ നിയന്ത്രണ രേഖ (എല്‍എസി എന്നറിയപ്പെടുന്നത് ) വളരെക്കാലമായി സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. 2020 ല്‍ കിഴക്കൻ ലഡാക്കിലെ ഗാല്‍വാൻ താഴ്‌വരയില്‍ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തയ്യാറെടുപ്പിന്റെ യഥാർത്ഥ അവസ്ഥ തുറന്നുകാട്ടിയിരുന്നു.

ഇന്ത്യയ്‌ക്കുള്ള പ്രശ്നങ്ങള്‍

വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ആ സമയത്ത് ചൈനയുടെ മെച്ചപ്പെട്ട റോഡ്, റെയില്‍ ശൃംഖല കാരണം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാൻ കഴിയുമായിരുന്നു. എന്നാല്‍ ബുദ്ധിമുട്ടുള്ളതും പരിമിതവുമായ റോഡുകള്‍ കാരണം ഇങ്ങോട്ടേക്ക് സൈനികരെ എത്തിക്കാൻ ഇന്ത്യയ്‌ക്ക് ഒരു ആഴ്ച വരെ സമയമെടുക്കുമെന്നാണ്.

2020 ന് ശേഷം ഇന്ത്യയുടെ ചിന്താഗതിയില്‍ മാറ്റം

2020 ലെ സംഭവം ഇന്ത്യയുടെ ചിന്താഗതിയില്‍ ഒരു പ്രധാന മാറ്റത്തിന് കാരണമായതായി മുൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു. അതിർത്തി പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളില്‍ പൂർണ്ണമായ ഒരു നവീകരണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉയർന്ന പ്രദേശങ്ങളിലെ സൈനിക പോസ്റ്റുകളുമായും പ്രാദേശിക വാസസ്ഥലങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി പദ്ധതികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

പാങ്കോങ് തടാകത്തിലും പ്രവർത്തനങ്ങള്‍ ഊർജിതമാക്കി

പാങ്കോങ് ത്സോ തടാക മേഖലയിലും പ്രവർത്തനങ്ങള്‍ വ്യാപകമാണ്. ഇന്ത്യയുടെ ലഡാക്കും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശവും വ്യാപിച്ചുകിടക്കുന്ന ഈ തടാകം വളരെക്കാലമായി തർക്ക വിഷയമാണ്. 2020 മുതല്‍ ഇരു രാജ്യങ്ങളും അവിടെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വേഗത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. തടാകത്തിന്റെ വടക്കൻ, തെക്കൻ തീരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലം ചൈന അടുത്തിടെ പൂർത്തിയാക്കി സൈനിക നീക്കത്തിന് സൗകര്യമൊരുക്കിയിരുന്നു.

Continue Reading

CANADA

ഇന്ത്യന്‍ വംശജന്‌റെ മരണം: കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച്‌ ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്

Published

on

By

വൈദ്യസഹായത്തിനായി എട്ട് മണിക്കൂറിലധികം കാത്തിരിക്കുന്നതിനിടെ 44 കാരനായ ഇന്ത്യന്‍ വംശജന്‍ മരിച്ച സംഭവത്തില്‍ കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച്‌ ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് .

കാനഡയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ, കാര്യക്ഷമതയില്ലായ്‌മയ്‌ക്ക് പേരുകേട്ട യുഎസ് മോട്ടോര്‍ വാഹന വകുപ്പുമായി താരതമ്യപ്പെടുത്തിയാണ് അദ്ദേഹം വിമര്‍ശിച്ചത്.
‘സര്‍ക്കാര്‍ മെഡിക്കല്‍ പരിചരണം നല്‍കുമ്ബോള്‍, അത് ഡിഎംവി (മോട്ടോര്‍ വാഹന വകുപ്പ്) പോലെ തന്നെ മികച്ചതാണ്.’ എക്സില്‍ മസ്‌ക് കുറിച്ചു.

എഡ്മണ്ടണിലെ ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കഠിനമായ നെഞ്ചുവേദന അനുഭവിച്ച്‌ എട്ട് മണിക്കൂറിലധികം പ്രശാന്ത് ശ്രീകുമാര്‍ എന്ന ഇന്ത്യന്‍ വംശജന് കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് അദ്‌ദേഹം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരുടെ അവഗണനയെക്കുറിച്ച്‌ ഭാര്യ നിഹാരിക
വിവരിക്കുന്ന ഒരു വീഡിയോ വൈറലായതോടെയാണ് വിഷയം ലോക ശ്രദ്ധ ആകര്‍ഷിച്ചത്.

Continue Reading

HOME

എസ്.ഐ.ആര്‍; ഹിയറിങ് ഒറ്റത്തവണ ഹാജരായില്ലെങ്കില്‍ പുറത്ത്

Published

on

By

വോട്ടർപട്ടിക തീവ്രപരിഷ്കരണത്തില്‍ കരട് പട്ടികയില്‍ ഇടംനേടിയവർ ഹിയറിങ്ങിന് നോട്ടിസില്‍ പറഞ്ഞിരിക്കുന്ന സമയത്തുതന്നെ ഹാജരാകണം.

അല്ലെങ്കില്‍ അന്തിമ പട്ടികയില്‍ പേരുണ്ടാകില്ല.
നിശ്ചയിച്ച സമയത്ത് ഹിയറിങ്ങിന് ഹാജരാകാത്തവർ അതിനുള്ള കാരണം രേഖാമൂലം ഇ.ആർ.ഒയെ(ഇലക്ടറല്‍ രജിസ്ട്രേഷൻ ഒാഫിസർ) അറിയിച്ച്‌ നേരിട്ട് അപേക്ഷ നല്‍കിയാല്‍ മാത്രമെ അടുത്ത ഹിയറിങ്ങിനുള്ള സമയം ലഭിക്കൂ-അതും ഒരവസരം മാത്രം.

എസ്.ഐ.ആറിന്റെ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻ, നോട്ടിസ് ഘട്ടങ്ങളുമായി ബന്ധപ്പെട്ട പ്രക്രിയകളെ കുറിച്ച്‌ ബി.എല്‍.ഒമാർക്ക് നല്‍കിയ മാർഗനിർദേശങ്ങളടങ്ങിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. ആദ്യം നല്‍കിയ സമയത്ത് നോട്ടിസ് ലഭിച്ച വോട്ടർ ഹാജരാകാതിരിക്കുകയും അതിന്റെ കാരണം ബോധിപ്പിച്ച്‌ രേഖാമൂലം അപേക്ഷിക്കാതിരിക്കുകയും ചെയ്താല്‍ കേസ് അവസാനിപ്പിച്ചതായി കണക്കാക്കി, ലഭ്യമായ വസ്തുതകള്‍ പരിഗണിച്ച്‌ ഇ.ആർ.ഒ കാരണം വ്യക്തമാക്കിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് മാർഗനിർദേശത്തിലുള്ളത്. ജോലി സംബന്ധമായി നാട്ടിലില്ലാത്തവരോ അസുഖമോ മറ്റും മൂലം ഹിയറിങ്ങിന് ഹാജരാകാൻ കഴിയാത്തവരോ ആണ് ഈ നിർദേശം മൂലം പ്രയാസം നേരിടുക.

അന്തിമ പട്ടികയില്‍നിന്ന് വോട്ടർ പുറത്തായാല്‍ പിന്നീട് ഫോം 6 പൂരിപ്പിച്ച്‌ അപേക്ഷ നല്‍കുമ്ബോഴും 2002ലെ പട്ടികയുമായി മാപ്പിങ്ങിനു കഴിയാത്തതിനാല്‍ സമാന അവസ്ഥ വീണ്ടുമുണ്ടാകും. ഫലത്തില്‍ കരട് പട്ടികയിലുള്ള പലർക്കും വോട്ടർപട്ടികയുടെ പുറത്തേക്കുവഴി തെളിക്കുന്നതാണ് പുതിയ നിർദേശം.

ഹിയറിങ്ങിന് ഒരു ദിവസം ഇ.ആർ.ഒ അല്ലെങ്കില്‍ എ.ഇ.ആർ.ഒ പരമാവധി 150 കേസുകള്‍ മാത്രമെ പരിഗണിക്കാവൂ എന്നും നിർദേശമുണ്ട്. ഹിയറിങ്ങ് സമയത്ത് ബി.എല്‍.ഒമാരുടെ സാന്നിധ്യം നിർബന്ധമാണ്.കരട് പട്ടികയില്‍ ഉള്‍പ്പെട്ട, ഹിയറിങ്ങിന് ഹാജരാകേണ്ടവരുടെ വിവരങ്ങള്‍ ബി.എല്‍.ഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ കൈമാറി. എന്നാല്‍ ഹാജരാകാൻ വ്യക്തികള്‍ക്ക് എപ്പോള്‍ മുതല്‍ നോട്ടിസ് നല്‍കണമെന്ന കാര്യം അറിയിച്ചിട്ടില്ല.

Continue Reading

Trending

Copyright © 2025