Blog
ബാലറ്റില്‍ ട്രംപ് ഇല്ലായിരുന്നു; പരാജയത്തിന്റെ കാരണം പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്
അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ മേയർ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തന്റെ പേര് ബാലറ്റില്‍ ഇല്ലാതിരുന്നത് പാർട്ടിയുടെ പരാജയത്തിന് കാരണമായെന്നാണ് ട്രംപ് പറയുന്നത്. രാജ്യത്തെ ഷട്ഡൗണ്‍ സാഹചര്യവും തോല്‍വിക്ക് പിന്നിലെ പ്രധാന കാരണമാണെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ട്രംപ് ബാലറ്റില്‍ ഉണ്ടായിരുന്നില്ല, കൂടാതെ ഷട്ഡൗണ്‍ കൂടി. അതുകൊണ്ടാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥികള്‍ തോറ്റത് എന്ന് വിദഗ്ധർ പറയുന്നു,” എന്നാണ് ട്രംപ് പോസ്റ്റില്‍ കുറിച്ചത്. അതേസമയം, അമേരിക്കൻ രാഷ്ട്രീയത്തില്‍ ട്രംപ് സ്വാധീനം കുറയുന്നതിന്റെ സൂചനയെന്ന നിലയിലാണ് ഈ ഫലങ്ങളെ വിദഗ്ധർ വിലയിരുത്തുന്നത്.
ട്രംപ് വീണ്ടും പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പുകളിലാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ തോല്‍വി നേരിട്ടത്. ന്യൂയോർക്ക്, വിർജീനിയ, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങളിലുമെല്ലാം ഡെമോക്രാറ്റിക് സ്ഥാനാർഥികളാണ് വിജയിച്ചത്. അടുത്ത വർഷം നടക്കുന്ന കോണ്‍ഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്ബ് ഡെമോക്രാറ്റുകള്‍ക്ക് ഈ ഫലം വൻ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ന്യൂയോർക്കില്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ഡെമോക്രാറ്റിക് സ്ഥാനാർഥി സോഹ്‌റാൻ മംദാനിയാണ്. 34-കാരനായ മംദാനി നഗരത്തിന്റെ ആദ്യ മുസ്ലീം, ആദ്യ ദക്ഷിണേഷ്യൻ, കൂടാതെ ഇന്ത്യൻ വംശജനായ മേയറുമാണ്.
മംദാനിയുടെ സ്ഥാനാർഥിത്വത്തെ കടുത്ത എതിർപ്പാണ് ട്രംപ് നേരത്തെ പ്രകടിപ്പിച്ചത്. “മംദാനി മേയറായാല്‍ ന്യൂയോർക്ക് സാമ്ബത്തിക-സാമൂഹിക ദുരന്തത്തിലേക്ക് നീങ്ങും,” എന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. കൂടാതെ, “കമ്യൂണിസ്റ്റ്” മേയർ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഫെഡറല്‍ ഫണ്ടുകള്‍ പരിമിതപ്പെടുത്തുമെന്ന് മുന്നറിയിപ്പും നല്‍കി. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ കർട്ടിസ് സ്ലീവയ്ക്കു പകരം സ്വതന്ത്ര സ്ഥാനാർഥിയായ മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെ ട്രംപ് പിന്തുണച്ചതും വിവാദമായി. എന്നാല്‍ വോട്ടർമാർ മംദാനിയ്ക്ക് വൻ പിന്തുണ നല്‍കി. സ്ലീവയെയും ക്വോമോയെയും ഭൂരിപക്ഷത്തോടെ പിന്നിലാക്കി മംദാനി ന്യൂയോർക്കില്‍ ചരിത്രവിജയം കുറിച്ചു.
വിർജീനിയയിലും ന്യൂജേഴ്‌സിയിലും സമാനമായ ചിത്രം. വിർജീനിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാർഥി അബിഗെയ്ല്‍ സ്പാൻബെർഗർ റിപ്പബ്ലിക്കൻ വിൻസം ഏർലി സിയേഴ്‌സിനെ തോല്‍പ്പിച്ച് സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഗവർണറായി. ന്യൂജേഴ്‌സിയില്‍ മിക്കി ഷെറില്‍ ഗവർണർ പദവിയിലേക്ക് ഉയർന്നത് റിപ്പബ്ലിക്കൻ ജാക്ക് സിയാറ്ററെല്ലിയെ പരാജയപ്പെടുത്തിയാണ്.
Blog
വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള കനത്തവ്യോമാക്രമണം; ഗസയില്‍ 28 പേര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷം ഇസ്‌റാഈല്‍ ഗസയില്‍ കനത്ത വ്യോമാക്രമണം നടത്തി. ദിവസങ്ങളുടെ ഇടവേളക്കു ശേഷമുണ്ടായ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.77 പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ഒക്ടോബര്‍ 10ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനുശേഷം ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും കനത്ത ആക്രമണത്തില്‍ ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണില്‍ 10 പേരും കിഴക്കന്‍ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കന്‍ ഗാസ മുനമ്ബിലെ ഖാന്‍ യൂനിസില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ ബാക്കിയുള്ളവരും കൊല്ലപ്പെട്ടതായാണ് വിവരം.
ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്‌റാല്‍ സൈന്യം വ്യക്തമാക്കി. ഇസ്‌റാഈല്‍ സൈനികര്‍ക്കുനേരെ ഹമാസ് വെടിയുതിര്‍ത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ പറഞ്ഞു.ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഖാന്‍ യൂനുസില്‍ വ്യോമാക്രമണം നടത്തിയതെന്നും ഹമാസ് അംഗങ്ങളാണ് ആദ്യം വെടയുതിര്‍ത്തതെന്നുമാണ് ഇസ്‌റാഈലിന്റെ വാദം. എന്നാല്‍ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
Blog
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമങ്ങളെയും എതിര്‍ക്കും; യുഎൻ വോട്ടെടുപ്പിന് തൊട്ടുമുമ്ബ് നിലപാട് കടുപ്പിച്ച് നെതന്യാഹു
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമങ്ങളെയും എതിർക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്ന യു.എസ്. കരട് പ്രമേയത്തില്‍ യു.എൻ. രക്ഷാസമിതി വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിൻ്റെ തലേന്നാണ് നെതന്യാഹുവിൻ്റെ ഈ കടുത്ത പ്രതികരണം.
പലസ്തീൻ രാഷ്ട്രത്തോടുള്ള ഇസ്രയേലിന്റെ എതിർപ്പ് ഒരു തരിമ്ബും മാറിയിട്ടില്ലെന്നും ബാഹ്യമായോ ആന്തരികമായോ സമ്മർദവും ഭീഷണിയും ഇല്ലെന്നും നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിൻ്റെ സർക്കാരിലെ തീവ്രനിലപാടുള്ള കക്ഷികള്‍, പലസ്തീൻ്റെ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യങ്ങളില്‍ കടുത്ത നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിന് ഗുണകരമാവുമെന്നും അത് ഇസ്രയേലിന്റെ അതിർത്തിയില്‍ ഹമാസ് ഭരിക്കുന്ന ഒരു രാജ്യത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു ദീർഘകാലമായി വാദിക്കുന്നു.
എന്നാല്‍, ഗാസയിലെ വെടിനിർത്തല്‍ നിർദേശം മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ശ്രമിക്കുമ്ബോള്‍, നിലപാടില്‍ ഇളവ് വരുത്താൻ നെതന്യാഹു കനത്ത രാജ്യാന്തര സമ്മർദം നേരിടുന്നുണ്ട്.
Blog
ഇനി വമ്ബന്‍ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളെത്തും; ദുബൈ എക്‌സിബിഷന്‍ സെന്റര്‍ വിപുലീകരണം പൂര്‍ത്തിയായി; ചെലവിട്ടത് 10 ബില്യണ്‍ ദിര്‍ഹം
ദുബൈ എക്‌സ്‌പോ 2020 പദ്ധതിയിലുള്‍പ്പെട്ട ദുബൈ എക്‌സിബിഷന്‍ സെന്റര്‍ (ഡി.ഇ.സി) വിപുലീകരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.
അടുത്ത വര്‍ഷം ആദ്യം പ്രധാന അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്ക് സെന്റര്‍ വേദിയാകുംമെന്നു ഉടമകളായ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ (ഡി.ഡബ്ല്യു.ടി.സി) അധികൃതര്‍ അറിയിച്ചു. 10 ബില്യണ്‍ ദിര്‍ഹം ചെലവിലാണ് വിപുലീകരണം പൂര്‍ത്തിയാക്കുന്നത്. ഏതാണ്ടെല്ലാ പ്രവൃത്തികളും കഴിഞ്ഞിട്ടുണ്ട്.
ബിസിനസ്, വ്യാപാരം, വലിയ തോതിലുള്ള അന്താരാഷ്ട്ര പരിപാടികള്‍ എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ വളരുന്ന പങ്കിനെ ഡി.ഇ.സിയുടെ വികസനം ശക്തിപ്പെടുത്തും. ദുബൈയുടെ ദീര്‍ഘ കാല സാമ്ബത്തിക ദര്‍ശനത്തിന്റെ പ്രധാന സ്തംഭമായാണ് ഡി.ഇ.സി പരിഗണിക്കപ്പെടുന്നത്.
50,000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളും
ആദ്യഘട്ടത്തില്‍ 64,000 ചതുരശ്ര മീറ്റര്‍ സ്ഥിരം പ്രദര്‍ശന ഹാളുകളും 30,000 ചതുരശ്ര മീറ്റര്‍ സൗകര്യപൂര്‍വം (ഫ്‌ലെക്‌സിബിള്‍) ഉപയോഗിക്കാവുന്ന പവലിയനുകളും ഉള്‍പ്പെടെ 140,000 ചതുരശ്ര മീറ്റര്‍ പുതിയ പരിപാടികള്‍ക്കുള്ള സ്ഥലം ഒരുക്കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്ബോള്‍, ഡി.ഇ.സിക്ക് പ്രതിദിനം 50,000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 2031 ആകുമ്ബോഴേക്കും മേഖലയിലെ ഏറ്റവും വലിയ പ്രത്യേക ഇന്‍ഡോര്‍ പ്രദര്‍ശനങ്ങളുടെയും പ്രോഗ്രാമുകളുടെയും വേദിയായി ഈ സമുച്ചയത്തെ മാറ്റുക എന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വിപുലീകരണം.
ഗള്‍ഫുഡ് ഗ്ലോബല്‍, വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോയിലൂടെ അരങ്ങേറ്റം
വിപുലീകരിച്ച ഡി.ഇ.സിയുടെ അരങ്ങേറ്റം 2026ന്റെ തുടക്കത്തില്‍ നടക്കുന്ന ഗള്‍ഫുഡ് ഗ്ലോബല്‍, വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോ (നേരത്തെ അറബ് ഹെല്‍ത്ത്) തുടങ്ങിയ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലൂടെയാകും. താല്‍ക്കാലിക പവലിയനുകള്‍ പ്രധാന ഹാളുകളിലേക്കും സെന്‍ട്രല്‍ പ്ലാസയിലേക്കും നേരിട്ട് ബന്ധിപ്പിക്കുന്നതാണ്. അതില്‍ ഔട്ട്‌ഡോര്‍ ടെറസുകളും ആക്ടിവേഷന്‍ സോണുകളും ഉള്‍പ്പെടുന്നു. ഒരേസമയം വലിയ പരിപാടികള്‍ക്ക് ആവശ്യമായ ഔകാര്യം നല്‍കുന്നതിനിടയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കും അനുഭവവും വര്‍ധിപ്പിക്കാനാണ് ഈ സജ്ജീകരണം രൂപകല്‍പന ചെയ്തിരിക്കുന്നത്.
കാല്‍നട യാത്രക്കാര്‍ക്കുള്ള ലിങ്കുകള്‍ ഡി.ഇ.സിയെ ദുബൈ എക്‌സ്‌പോ സിറ്റിയുടെ അല്‍ വസല്‍, എക്‌സ്‌പോ 2020 മെട്രോ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ്. ഇത് നേരിട്ട് മെട്രോ പ്രവേശനം നല്‍കും. 2026ലെ പരിപാടികള്‍ക്ക് ശേഷം, അടുത്ത വിപുലീകരണ ഘട്ടത്തിനായി നിര്‍മാണം പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗള്‍ഫുഡ് ഗ്ലോബലിന്റെയും വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോയുടെയും ഇരട്ട ആതിഥേയത്വത്തെ പിന്തുണയ്ക്കുന്നതിനായി ഒരു സംയോജിത മൊബിലിറ്റി, സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ ഡി.ഡബ്ല്യു.ടി.സി ദുബൈ റോഡ്‌സ് & ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യുമായും ദുബൈ പൊലിസുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ട്രെയിന്‍, ബസ്, പാര്‍ക്കിങ് സൗകര്യങ്ങള്‍
ദുബൈ നഗരത്തിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനായ എക്‌സ്‌പോ 2020 സ്റ്റേഷനില്‍ (റെഡ് ലൈന്‍) നേരിട്ടുള്ള പ്രവേശനം ഉണ്ടാകുന്നതാണ്. ട്രെയിന്‍ സര്‍വിസ് വേളകള്‍ വര്‍ധിപ്പിച്ചതും പ്രോഗ്രാമുകള്‍ മൂലമുണ്ടാകുന്ന വലിയ തിരക്കുകള്‍ക്കനുസൃതമായി ട്രെയിന്‍ സമയങ്ങള്‍ വിപുലീകരിക്കുന്നതുമാണ്. ഡി.ഡബ്ല്യു.ടി.സിയെയും ഡി.ഇ.സിയെയും ബന്ധിപ്പിക്കുന്ന 30 ബസുകളുടെ പ്രത്യേക എക്‌സ്പ്രസ് ഷട്ടില്‍ ഫ്‌ലീറ്റ് ആരംഭിക്കും.
ഇ&, സെന്റര്‍ പോയിന്റ്, നാഷനല്‍ പെയിന്റ്‌സ്, അല്‍ കിഫാഫ് എന്നിവയുള്‍പ്പെടെ പ്രധാന മെട്രോ ഹബ്ബുകളില്‍ പാര്‍ക്ക് & റൈഡ് സൗകര്യങ്ങള്‍ ഒരുക്കും. പാര്‍ക്കിങ് സോണുകള്‍ക്കും വേദികള്‍ക്കുമിടയില്‍ സന്ദര്‍ശക കൈമാറ്റത്തിനായി എക്‌സ്‌പോ സിറ്റി ദുബൈയില്‍ 80 തുടര്‍ച്ചയായ ഷട്ടില്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തും.
സ്മാര്‍ട്ട് പ്രോഗ്രാമുകള്‍ക്കുള്ള ഇടം
എക്‌സ്‌പോ സിറ്റിയുടെ ദുബൈയില്‍ സ്ഥിതി ചെയ്യുന്ന ഡി.ഇ.സി വന്‍ തോതിലുള്ള ഇവന്റുകള്‍ക്കായി രൂപകല്‍പന ചെയ്ത വിപുലമായ നഗര അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നു. 5ജി സൗകര്യം, വിപുലമായ റോഡ് ശൃംഖലകള്‍, ഗണ്യമായ പാര്‍ക്കിങ് ശേഷി എന്നിവയുള്‍പ്പെടെയുള്ള അതിവേഗ ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇവിടെയുണ്ടാകും.
50ലധികം ഫുഡ് ട്രക്കുകള്‍, ഒരു ഓട്ടോണമസ് സ്മാര്‍ട്ട് മിനി മാര്‍ക്കറ്റ്, പ്രീമിയം എഫ് & ബി ലോഞ്ചുകള്‍ എന്നിവയുമായി ഇന്‍ഡോര്‍ഔട്ട്‌ഡോര്‍ ഇടങ്ങള്‍ സംയോജിപ്പിച്ച് സന്ദര്‍ശക അനുഭവത്തിനും ഈ വിപുലീകരണം ഊന്നല്‍ നല്‍കുന്നു. ഈ ഓഫറുകള്‍ ദുബൈയുടെ ഇമ്മേഴ്‌സിവ്, ഇവന്റ് പരിതഃസ്ഥിതികള്‍ക്കനുസൃതമായുള്ള ഉയര്‍ന്ന ശേഷി സൃഷ്ടിക്കാനുള്ള പ്രേരണയുമായി യോജിക്കുന്നു. 4,000ത്തിലധികം തൊഴിലാളികള്‍ പദ്ധതിക്കായി 9 ദശലക്ഷത്തിലധികം മനുഷ്യ മണിക്കൂറുകള്‍ ഇതിനകം സംഭാവന ചെയ്തിട്ടുണ്ട്.
-
HOME2 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
BUSINESS2 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
MIDDLE EAST2 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
SPORTS2 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
ENTERTAINMENT2 months agoമോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
-
ENTERTAINMENT2 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
SPORTS2 months ago‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.
-
ENTERTAINMENT1 month agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
