ENTERTAINMENT
ഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
ദില്ലി: നിത്യജീവിതത്തിൽ ഗൂഗിൾ ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് മിക്കവർക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൂഗിൾ സേവനം ലഭ്യമായി തുടങ്ങിയിട്ട് ഇന്ന് 27 വർഷം. കൃത്യം ജന്മദിനത്തേക്കുറിച്ച് ചില്ലറ ആശയക്കുഴപ്പം ഉണ്ടെങ്കിലും ഔദ്യോഗികമായി 1998 സെപ്തംബർ 4 ന് രജിസ്റ്റർ ചെയ്തുവെങ്കിലും വെബ്സൈറ്റ് 1997 സെപ്തംബർ 15നാണ് പ്രവർത്തനം തുടങ്ങിയത്. അമേരിക്കൻ കംപ്യൂട്ടർ വിദഗ്ധരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പിഎച്ച്ഡി പഠന കാലത്താണ് ഗൂഗിൾ ആരംഭിക്കുന്നത്. കമ്പനി റെക്കോർഡ് നമ്പർ സൈറ്റുകൾ സൈറ്റിൽ ഇൻഡക്സ് ചെയ്തതിന്റെ ഓർമയ്ക്കായാണ്, സെപ്തംബർ 27നാണ് ഗൂഗിൾ ജന്മദിനം ആയി രജിസ്റ്റർ ചെയ്തത്. ഡിജിറ്റൽ സെർച്ച് സ്പേയ്സിൽ ആധിപത്യം ഉറപ്പിച്ചാണ് ഗൂഗിൾ 27ാം ജന്മദിനം ആഘോഷിക്കുന്നത്. 1998 ഡൂഡിൽ ഷോ കേസ് അടക്കമുള്ളവ പ്രദർശിപ്പിച്ചാണ് ഗൂഗിൾ 27ാം ജന്മദിനം ആഘോഷിക്കുന്നത്. 90കളുടെ നൊസ്റ്റാൾജിയകൾക്കൊപ്പം ആർട്ടിഫീഷ്യൽ ഇൻറലിജൻസ് നേട്ടങ്ങളും ഗൂഗിൾ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ഷോ കേസ് ചെയ്തിട്ടുണ്ട്. ആരംഭകാല അൽഗോരിതങ്ങളിൽ നിന്ന് ആഗോള സാങ്കേതിക വിദ്യയ്ക്കുള്ള പവർ ഹൗസായ ആൽഫബെറ്റ് ഐഎൻസിയായി ഗൂഗിൾ മാറിയത് ഇക്കാലയളവിലാണ്.
ക്ലൗഡ് കംപ്യൂട്ടിംഗ് മുതൽ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് വരെ
ക്ലൗഡ് കംപ്യൂട്ടിംഗ്, ഓൺലൈൻ ആഡ്വർടൈസിംഗ്, യുട്യൂബ്, ആൻഡ്രോയിഡ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ആർട്ടിഫീഷ്യൽ ഇൻറലിജൻസ് എന്നീ മേഖലയിലെല്ലാം ഗൂഗിൾ അല്ലാതെ മറ്റൊന്നും നമ്മുക്ക് കണ്ണടച്ചാൽ കാണുകയുമില്ല. നിലവിലെ സിഇഒ സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ ക്വാണ്ടം കംപ്യൂട്ടിംഗ്, ഇ കൊമേഴ്സ് , മെഷീൻ ലേണിംഗ് രംഗത്താണ് ഗൂഗിൾ ഇന്ന് ഏറെ ശ്രദ്ധ നൽകുന്നത്. 1998ലാണ് ഗൂഗിൾ ഡൂഡിൽ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ അനിമേഷനുകൾ, ഇന്ററാക്ടീവ് ഗെയിമുകൾ, പ്രാദേശിക കലാരൂപങ്ങൾ, പ്രമുഖ വ്യക്തികൾ, ഗവേഷകർ, കലാകാരൻമാർ, പ്രധാന സംഭവങ്ങളെല്ലാം ഡൂഡിലിൽ ഇടം നേടി.
ENTERTAINMENT
നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍
നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.
അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്‌ത മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
1956 ഏപ്രില്‍ നാലിന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂർ ഗവണ്‍മെന്റ് സ്‌കൂളിലും പഴശിരാജ എൻഎസ്‌എസ് കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മദ്രാസില്‍ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്‌ത സിനിമാ നടൻ രജനികാന്ത് സഹപാഠിയായിരുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ച ചിന്താവിഷ്‌ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
1977ല്‍ പി എ ബക്കർ സംവിധാനം ചെയ്‌ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. 1984ല്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയ്‌ക്ക് കഥയെഴുതി. വിമലയാണ് ഭാര്യ. മക്കള്‍ – വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ശ്രീനിവാസൻ വിധച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഒരു മാടപ്രാവിന്റെ കഥ, കെ ജി ജോർജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്‌ദം നല്‍കിയിട്ടുണ്ട്. പല്ലാംകുഴി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച സാംബശിവനും ശബ്‌ദം നല്‍കിയത് ശ്രീനിവാസനായിരുന്നു.
Blog
വാര്‍ണര്‍ ബ്രോസ് സ്‌റ്റുഡിയോ നെറ്റ്ഫ്ലിക്‌സ് ഏറ്റെടുക്കും!
ഹോളിവുഡിലെ വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോ, സ്ട്രീമിങ് ബിസിനസുകൾ 8270 കോടി ഡോളറിന് (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അടുത്ത വർഷം മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.
ഹോളിവുഡിലും വിനോദവ്യവസായ മേഖലയിലും വലിയ അലകളുയർത്തുന്നതാണ് ഏറ്റെടുക്കൽ. 30 കോടിയിലധികം വരിക്കാരുള്ള ലോകത്തെ ഏറ്റവും വലിയ പെയ്ഡ് സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്ലിക്സ്.
വാർണർ ബ്രദേഴ്സിനെക്കൂടി ചേർക്കുന്നതോടെ തിയറ്റർ ഉടമകളുടെയും വിനോദ വ്യവസായത്തിലെ മറ്റു പ്രമുഖ സ്ഥാപനങ്ങളുടെയുംമേൽ കൂടുതൽ സ്വാധീനം ചെലുത്താൻ അവർക്കാകും. സിലിക്കൺ വാലി ആസ്ഥാനമായുള്ള ഒരു ടെക് കമ്പനി ഏറ്റെടുക്കുന്ന ആദ്യത്തെ പരമ്പരാഗത ചലച്ചിത്ര സ്റ്റുഡിയോ ആയിരിക്കും കരാർ പൂർത്തിയാകുന്നതോടെ വാർണർ ബ്രദേഴ്സ്.
നെറ്റ്ഫ്ലിക്സ്, കോംകാസ്റ്റ്, പാരാമൗണ്ട് എന്നിവർ തമ്മിൽ നടന്ന ലേലത്തിനൊടുവിലാണ് കരാർ നെറ്റ്ഫ്ലിക്സിന് ലഭിച്ചത്. കരാർ പൂർത്തിയാകാൻ ഫെഡറൽ റെഗുലേറ്റർമാരുടെ അനുമതി ആവശ്യമാണ്. ട്രംപ് ഭരണകൂടത്തിന്റെ നിലപാട് ഇതിനെ സ്വാധീനിച്ചേക്കും.
ENTERTAINMENT
കലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
യൂ.കെ യിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻസ് റീജ്യണൽ കലോത്സവം നടന്നു. ഒക്ടോബർ 11 ന് കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ ആണ് റീജ്യണൽ കലാമേള നടന്നത്. കാർഡിനൽ വൈസ് മെൻ സ്കൂളിലാണ് (Potters Green, Coventry, Cv2 2Aj) കലാമേള നടന്നത്. രാവിലെ 9 മുതൽ കലാമത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരിരുന്നത്.

600 ലധികം മത്സരാർഥികൾ 5 സ്റ്റേജുകളിലായി മാറ്റുരയ്ക്കുന്ന വീറും വാശിയും ഉള്ള കലാമത്സരങ്ങളാണ് കവൻട്രിയിൽ അരങ്ങേറിയത്. മൂന്നാം പ്രാവശ്യവും കവൻട്രിയിൽ വെച്ച് നടത്തപ്പെടുന്ന റീജ്യണൽ കലാമേളയ്ക്ക് കവൻട്രി കേരള കമ്യൂണിറ്റി (സി കെ സി) എല്ലാ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് ബാബു എബ്രാഹം അറിയിച്ചിരുന്നു.
മേളയിൽ റീജനൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു. മിഡ്ലാൻസിൽ നിന്നുള്ള ദേശീയ സമിതി അംഗം ജോർജ്ജ് തോമസ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. റീജനൽ ഭാരവാഹികളായ ജോസ് തോമസ്, രാജപ്പൻ വർഗീസ്, അരുൺ ജോർജ്ജ്, സനൽ ജോസ്, ബെറ്റ്സ്, അനിത മുകുന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റീജനൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജനൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
സബ് ജൂനിയർ തലം മുതൽ മുതിർന്നവർക്കായുള്ള മത്സരങ്ങളുമുണ്ടായിരുന്നു. തിരുവാതിര, ഒപ്പന, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ വേദികളിൽ ഉണ്ടായിരുന്നു. വിജയികളായവരെ നാഷണൽ യുക്മ കലാമേളയിലേക്ക് തിരഞ്ഞെടുക്കും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടികൾ.
-
MIDDLE EAST5 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
BUSINESS5 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS5 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
HOME5 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
HOME4 months agoസെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്സ്
-
ENTERTAINMENT5 months agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
-
ENTERTAINMENT5 months ago‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ഗൂഗിൾ ടെക്കി.
-
ENTERTAINMENT5 months agoമോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
