BUSINESS
കൊച്ചിയിൽ ഇനി കൂടുതൽ കപ്പലടുക്കും; എൽഎൻജി ബങ്കറിംഗ് സൗകര്യം സ്ഥാപിക്കും, 500 കോടിയുടെ നിക്ഷേപം..!
കേരളത്തിന്റെ അഭിമാനമായ കൊച്ചി തുറമുഖത്തിൽ കൂടുതൽ നിക്ഷേപമെത്തുന്നു. കൊച്ചി തുറമുഖ അതോറിറ്റിയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും എൽഎൻജിയിൽ പ്രവർത്തിക്കുന്ന, ഇരട്ട ഇന്ധന കപ്പലുകൾക്കായി പുറം നങ്കൂരം, ഉൾ തുറമുഖ പരിധി, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ജെട്ടി എന്നിവിടങ്ങളിൽ എൽഎൻജി ബങ്കറിംഗ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതോടെയാണ് സാധ്യത തെളിയുന്നത്.
സമുദ്ര പ്രവർത്തനങ്ങളിൽ ശുദ്ധമായ ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നിർദ്ദിഷ്‌ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം ഇതിൽ ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ കൊച്ചി തുറമുഖത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് ചിറക് മുളക്കുകയാണ്.
മുംബൈയിൽ നടന്ന 2025ലെ ഇന്ത്യ മാരിടൈം വീക്കിൽ കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്‌സൺ ബി കാശിവിശ്വനാഥൻ, ബിപിസിഎൽഐ & സി ബിസിനസ് ഹെഡ് മനോജ് മേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ കൊച്ചിൻ പോർട്ട് അതോറിറ്റി ട്രാഫിക് മാനേജർ ക്യാപ്റ്റൻ ഹിമാൻഷു ശേഖർ, ബിപിസിഎൽ ചീഫ് ജനറൽ മാനേജർ (സെയിൽസ്-ഐ & സി) സഞ്ജയ് കർഗാവോങ്കർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സുസ്ഥിരത വർധിപ്പിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ കാഴ്‌ചപ്പാടിനോട് ഈ പങ്കാളിത്തം യോജിക്കുന്നു. ആഗോള പാരിസ്ഥിതിക നിയന്ത്രണങ്ങൾക്കും ഹരിത തുറമുഖ സംരംഭങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കും അനുസൃതമായി, എൽഎൻജി ബങ്കറിംഗ് സൗകര്യം രാജ്യത്തിന്റെ ശുദ്ധമായ ഊർജ്ജ അഭിലാഷങ്ങളെ പിന്തുണയ്ക്കുമെന്ന് സംയുക്ത പത്രക്കുറിപ്പിൽ പറയുന്നു.
പരിസ്ഥിതി സൗഹൃദ സമുദ്ര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ദക്ഷിണേന്ത്യൻ തീരത്തെ ഒരു മുൻനിര എൽഎൻജി ബങ്കറിംഗ് കേന്ദ്രമായി കൊച്ചിയെ മാറ്റുന്നതിനും കൊച്ചി തുറമുഖവും ബിപിസിഎല്ലും തമ്മിലുള്ള സഹകരണം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്‌സൺ കാശിവിശ്വനാഥൻ എടുത്തുപറഞ്ഞു.
സാധാരണ കപ്പലുകൾക്കുള്ള ബങ്കറിങ് സൗകര്യങ്ങൾ കൊച്ചിയിൽ നേരത്തെ മുതൽ ഉള്ളതാണ്. എന്നാൽ എൽഎൻജി ബങ്കറിങ് സൗകര്യം കൂടി വരുന്നതു പോർട്ട് അതോറിറ്റിയുടെയും ബിപിസിഎലിന്റെയും വരുമാന വർധനയ്ക്ക് ഇത് വലിയ രീതിയിൽ സഹായിക്കും. മാത്രമല്ല പരിസ്ഥിതി സൗഹൃദ നയങ്ങൾക്ക് ഇത് ആക്കം കൂട്ടുകയും ചെയ്യും.
സുസ്ഥിരത വർധിപ്പിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ കാഴ്‌ചപ്പാടിനോട് ഈ പങ്കാളിത്തം യോജിക്കുന്നു. ആഗോള പാരിസ്ഥിതിക നിയന്ത്രണങ്ങൾക്കും ഹരിത തുറമുഖ സംരംഭങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കും അനുസൃതമായി, എൽഎൻജി ബങ്കറിംഗ് സൗകര്യം രാജ്യത്തിന്റെ ശുദ്ധമായ ഊർജ്ജ അഭിലാഷങ്ങളെ പിന്തുണയ്ക്കുമെന്ന് സംയുക്ത പത്രക്കുറിപ്പിൽ പറയുന്നു.
പരിസ്ഥിതി സൗഹൃദ സമുദ്ര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ദക്ഷിണേന്ത്യൻ തീരത്തെ ഒരു മുൻനിര എൽഎൻജി ബങ്കറിംഗ് കേന്ദ്രമായി കൊച്ചിയെ മാറ്റുന്നതിനും കൊച്ചി തുറമുഖവും ബിപിസിഎല്ലും തമ്മിലുള്ള സഹകരണം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്‌സൺ കാശിവിശ്വനാഥൻ എടുത്തുപറഞ്ഞു.
സാധാരണ കപ്പലുകൾക്കുള്ള ബങ്കറിങ് സൗകര്യങ്ങൾ കൊച്ചിയിൽ നേരത്തെ മുതൽ ഉള്ളതാണ്. എന്നാൽ എൽഎൻജി ബങ്കറിങ് സൗകര്യം കൂടി വരുന്നതു പോർട്ട് അതോറിറ്റിയുടെയും ബിപിസിഎലിന്റെയും വരുമാന വർധനയ്ക്ക് ഇത് വലിയ രീതിയിൽ സഹായിക്കും. മാത്രമല്ല പരിസ്ഥിതി സൗഹൃദ നയങ്ങൾക്ക് ഇത് ആക്കം കൂട്ടുകയും ചെയ്യും.
ഈ വർഷം അവസാനത്തോടെ പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ നേരിട്ടുള്ളതും പരോക്ഷവുമായ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും കരുതപ്പെടുന്നു. ഇത് കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ട് വരുന്ന നടപടിയായതിനാൽ തന്നെ എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ആഭ്യന്തര, അന്തർദേശീയ ഷിപ്പിംഗിനെ പിന്തുണയ്ക്കുന്നതിലൂടെ കൊച്ചി ദക്ഷിണേന്ത്യയിലെ എൽഎൻജി ബങ്കറിംഗ് കേന്ദ്രമായി മാറുമെന്നതാണ് പ്രധാന കാര്യം. കൂടാതെ നീക്കം ഇന്ത്യയുടെ എൽഎൻജി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, കപ്പലുകൾക്ക് ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറുന്നത് എളുപ്പമാക്കുകയും ചെയ്യും. മാത്രമല്ല മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് ലക്ഷ്യങ്ങളിലേക്ക് കൂടുതൽ സംഭാവന ചെയ്യുന്ന പദ്ധതി കൂടിയാണിത്.
BUSINESS
എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ദോഹ തുറമുഖം
ഖത്തർ ബോട്ട് ഷോ 2025 ല് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ പഴയ ദോഹ തുറമുഖം ഇനിയുള്ള എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക, സന്ദര്ശകര്ക്ക് അസാധാരണ അനുഭവങ്ങള് നല്കാനായി അവര് ആതിഥേയത്വം വഹിക്കുന്ന പരിപാടികളിലുടനീളം കാര്യക്ഷമതയുടെ ഉയര്ന്ന നിലവാരം ഉറപ്പാക്കുക എന്നിവയില് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുറമുഖത്തെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്താന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതര് പ്രസ്താവനയില് സ്ഥിരീകരിച്ചു.
സേവനം ആരംഭിക്കുന്നതിലൂടെ സന്ദര്ശകര്ക്ക് റിക്സോസ് ഗൾഫ് ഹോട്ടല് ദോഹ, പേൾ ഐലൻഡ് എന്നീ രണ്ട് പുറപ്പെടല് കേന്ദ്രങ്ങളില് നിന്ന് പഴയ ദോഹ തുറമുഖത്ത് എളുപ്പത്തിലും സുഗമമായും എത്തിച്ചേരാന് കഴിയും. പദ്ധതിയില് ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള് തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സുഖകരവും വ്യതിരിക്തവുമായ യാത്രാ അനുഭവം ഇത് അവര്ക്ക് നല്കും.
സന്ദര്ശകരുടെ അനുഭവങ്ങള് മെച്ചപ്പെടുത്തുന്നതിന് സമുദ്ര ഗതാഗതത്തിനായി പ്രത്യേക ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ടെൻഡർ ഉടൻ ഇറക്കും.
BUSINESS
ഗൂഗിളും ആപ്പിളും കൈകോര്‍ക്കുന്നു; സംഭവിക്കുന്നത് വമ്ബൻ മാറ്റം
സാങ്കേതിക ലോകത്തെ അമ്ബരപ്പിച്ചുകൊണ്ട് ഗൂഗിള്‍ പുതിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിമുതല്‍ പിക്‌സല്‍ 10 സ്‌മാർട്ഫോണുകള്‍ക്ക് ആപ്പിളിന്റെ എയർഡ്രോപ് ഉപയോഗിച്ച് ഐഫോണുകളിലേക്കും തിരിച്ചും ഫോട്ടോകളും ഫയലുകളും അയക്കാം.
ഇതുവരെ ആൻഡ്രോയിഡ് ഫോണുകള്‍ക്ക് എയർഡ്രോപ് സംവിധാനം ഉപയോഗിക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അതിനാല്‍ ഇത് വലിയൊരു മാറ്റമായി കണക്കാക്കപ്പെടുന്നു.
ഗൂഗിള്‍ അറിയിക്കുന്നത് പ്രകാരം, ക്വിക്ക് ഷെയർ എന്ന അവരുടെ പയല്‍ ഷെയറിംഗ് സിസ്റ്റം ഇനി ആൻഡ്രോയിഡിന് ഒപ്പം ചേർന്ന് പ്രവർത്തിക്കും. ആദ്യ ഘട്ടത്തില്‍ പിക്‌സല്‍ 10 ഫോണുകളില്‍ ലഭ്യമാകുന്ന സംവിധാനം പിന്നീട് മറ്റ‌് ആൻഡ്രോയിഡ് ഫോണുകളിലേക്കും എത്തിക്കും.
എന്താണ് എയർഡ്രോപ്പ്
ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ ഫോട്ടോ, വീഡിയോ, ഫയല്‍ എന്നിവ വളരെ വേഗത്തില്‍ അയയ്‌ക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ഇന്റർനെറ്രിന്റെയോ വൈഫൈയുടെയോ സഹായമില്ലാതെ ഫയലുകള്‍ പങ്കുവെയ്‌ക്കാൻ കഴിയും. ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വളരെയധികം സുരക്ഷിതമാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. നേരത്തെ ആപ്പിള്‍ ഈ സംവിധാനത്തെ മറ്റ് കമ്ബനികളുമായി പങ്കുവെച്ചിരുന്നില്ല. അതിനാല്‍ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് എയർഡ്രോപ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ ഗൂഗിള്‍ അവരുടെ ക്വിക്ക് ഷെയർ സംവിധാനത്തെ പുനർക്രമീകരിച്ച് അത് ആപ്പിളിന്റെ എയർഡ്രോപ്പിനോട് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന രീതിയിലാക്കി. ഫയല്‍ ഷെയറിംഗ് സമയത്തെ സുരക്ഷയും എൻക്രിപ്ഷനും തുടരുമെന്ന് കമ്ബനി അറിയിച്ചു. വ്യത്യസ്തമായ കമ്ബനികളുടെ ഫോണ്‍ ഉപയോഗിക്കുന്നവർക്കും പരസ്‌പരമുള്ള ഫയല്‍ ഷെയറിംഗ് എളുപ്പമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ അറിയിക്കുന്നു.
BUSINESS
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ദുബൈ ബജറ്റിന് അംഗീകാരം
2026 – 28 വർഷത്തേക്കുള്ള ദുബൈ സർക്കാറിന്റെ പൊതു ബജറ്റിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.
എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണിത്. 329.2 ബില്യണ്‍ ദിർഹത്തിന്റെ വരുമാനവും 302.7 ബില്യണ്‍ ദിർഹമിന്റെ ചെലവുകളുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അഞ്ച് ശതമാനം പ്രവർത്തന മിച്ചവും കണക്കാക്കുന്നു.
അഞ്ച് ബില്യണ്‍ ദിർഹത്തിന്റെ പൊതുകരുതല്‍ ധനം ഉള്‍പ്പെടെ 107.7 ബില്യണ്‍ ദിർഹത്തിന്റെ വരുമാനമാണ് 2026ല്‍ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ, നിർമാണ പദ്ധതി മേഖലക്കാണ് ബജറ്റില്‍ സിംഹഭാഗവും നീക്കിവെച്ചത്. 48 ശതമാനം തുക ഈ മേഖലക്ക് വകയിരുത്തിയപ്പോള്‍ സാമൂഹിക വികസന മേഖലക്ക് 28 ശതമാനവും സുരക്ഷ, നീതി മേഖലക്ക് 18 ശതമാനവും സർക്കാർ വികസന മേഖലക്ക് ആറ് ശതമാനവും നീക്കിവെച്ചു.
എമിറേറ്റിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി സുസ്ഥിര സാമ്ബത്തിക വളർച്ച കൈവരിക്കാനും സർക്കാർ സേവനങ്ങളെ പിന്തുണക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. സമൂഹത്തിന് സുരക്ഷിതവും സമൃദ്ധവുമായ അന്തരീക്ഷം നല്‍കുന്നതിനൊപ്പം ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനും പുതിയ ബജറ്റ് സഹായിക്കും.
-
HOME2 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
BUSINESS2 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
MIDDLE EAST2 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
SPORTS2 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
ENTERTAINMENT2 months agoമോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
-
ENTERTAINMENT2 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
SPORTS2 months ago‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.
-
BUSINESS1 month agoദക്ഷിണ ഇന്ത്യൻ രുചിയിൽ നിന്ന് ഫ്രൈഡ് ചിക്കനിലേക്ക് — മുഹമ്മദ് റഷീദിന്റെ പുതിയ ബ്രാൻഡ് ‘ചിക്ടെയിൽസ്’ ആരംഭിച്ചു
