INDIA
കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ 47,000 പേരെ ‘കാണാനില്ല’, കൂടുതലും ഇന്ത്യക്കാരെന്ന് മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി.
ഒട്ടാവ: കാനഡയിൽ നിലവിൽ 47,000 വിദേശ വിദ്യാർത്ഥികൾ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റിയിൽ വെളിപ്പെടുത്തി. വിദ്യാർത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകൾ ലംഘിച്ചെന്നും അതിനാൽ അവർക്ക് രാജ്യത്ത് തുടരാൻ യോഗ്യതയില്ലെന്നും നാഷണൽ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാനഡയിൽ വിദ്യാർത്ഥികളായി പ്രവേശിച്ച 47,175 പേർ വിസ നിബന്ധനകൾ പാലിക്കാത്തവരാകാൻ സാധ്യതയുണ്ടെന്ന് ഏജൻസിയിലെ മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി ആയിഷ സഫർ പറഞ്ഞു. വിസയുടെ നിബന്ധനകൾ അനുസരിച്ച് അവർ ക്ലാസുകളിൽ പങ്കെടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ തട്ടിപ്പ് കണ്ടെത്തിയ ഏതെങ്കിലും പ്രത്യേക രാജ്യങ്ങൾ ഉണ്ടോ എന്ന ചോദ്യവുമുയർന്നു. കൺസർവേറ്റീവ് എംപി മിഷേൽ റെമ്പൽ ഗാർനെ ഗാർണറാണ് ഇക്കാര്യം ചോദിച്ചത്. ഇന്ത്യയിൽ നിന്നുള്ളവരാണ് മുൻപന്തിയിലെന്ന് സഫർ ഉത്തരം നൽകി. കാനഡയിലെ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾ വഴിയാണ് ഈ കണക്ക് ലഭിച്ചതെന്ന് സഫർ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് നഷ്ടപ്പെട്ടുവെന്നും അവർ റിപ്പോർട്ട് ചെയ്തു. ഈ വിദ്യാർത്ഥികൾ പൂർണ്ണമായും വിസാ നിബന്ധനകൾ പാലിക്കാത്തവരാണോ എന്ന് ഇതുവരെ പൂർണമായി വ്യക്തമല്ല. വിസാ നിബന്ധനകൾ ലംഘിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നത് ഐആർസിസിക്ക് വെല്ലുവിളിയായാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിസ പാലിക്കാത്തവരെ കണ്ടെത്തി നീക്കം ചെയ്യുന്നത് കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ ഉത്തരവാദിത്തമാണെന്ന് അവർ പറഞ്ഞു.
കാനഡയിലെ ഏതൊരു വിദേശ പൗരനും കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ പരിധിയിൽ വരുമെന്നും നിയമലംഘകരെ കണ്ടെത്തണമെന്നും ഗാർണറുടെ ചോദ്യത്തിന് മറുപടി നൽകവേ അവർ പറഞ്ഞു. ഒരു അന്താരാഷ്ട്ര വിദ്യാർത്ഥി ക്ലാസുകളിൽ പങ്കെടുക്കുന്നത് നിർത്തിയാൽ സ്കൂളുകൾ ഐആർസിസിയിൽ റിപ്പോർട്ട് ചെയ്യും. അന്വേഷിച്ച് കണ്ടെത്തിയാൽ അത്തരം വ്യക്തികളെ കാനഡ ബോർഡർ സർവീസസ് ഏജൻസിയിലേക്ക് റഫർ ചെയ്യാം. എന്നാൽ സ്ഥാപനം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അത്തരം വിദ്യാർത്ഥികളെ ട്രാക്ക് ചെയ്യാൻ ഐആർസിസിക്ക് സ്വന്തമായി സംവിധാനമില്ല. ഈ വർഷം ആദ്യം മാത്രം, സ്റ്റുഡന്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ച 50,000 വിദേശ പൗരന്മാരെ അവർ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ഹാജരില്ല എന്ന് റിപ്പോർട്ട് ചെയ്തു. അതിൽ 19,582 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു.
HOME
ചൈനയ്‌ക്ക് ഉചിതമായ മറുപടി നല്‍കാൻ തയ്യാറെടുക്കുന്നു ! ഇന്ത്യ ഹിമാലയം വരെ റോഡുകളും തുരങ്കങ്ങളും വ്യോമപാതകളും നിര്‍മ്മിക്കുന്നുവെന്ന് യുഎസ് റിപ്പോര്‍ട്ട്
ചൈനയുമായുള്ള ഭാവിയിലെ സംഘർഷം മുൻകൂട്ടി കണ്ട് ഇന്ത്യ, ഹിമാലയൻ മേഖലയില്‍ വൻ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.
തർക്കമുള്ള അതിർത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസവും വിതരണ ലൈനുകളും ശക്തിപ്പെടുത്തുന്നതിനായി റോഡുകള്‍, തുരങ്കങ്ങള്‍, എയർസ്ട്രിപ്പുകള്‍ എന്നിവ നിർമ്മിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോർട്ട് പറയുന്നു.
ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള 2,200 മൈല്‍ നീളമുള്ള അതിർത്തി, യഥാർത്ഥ നിയന്ത്രണ രേഖ (എല്‍എസി എന്നറിയപ്പെടുന്നത് ) വളരെക്കാലമായി സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. 2020 ല്‍ കിഴക്കൻ ലഡാക്കിലെ ഗാല്‍വാൻ താഴ്‌വരയില്‍ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തയ്യാറെടുപ്പിന്റെ യഥാർത്ഥ അവസ്ഥ തുറന്നുകാട്ടിയിരുന്നു.
ഇന്ത്യയ്‌ക്കുള്ള പ്രശ്നങ്ങള്‍
വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ആ സമയത്ത് ചൈനയുടെ മെച്ചപ്പെട്ട റോഡ്, റെയില്‍ ശൃംഖല കാരണം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാൻ കഴിയുമായിരുന്നു. എന്നാല്‍ ബുദ്ധിമുട്ടുള്ളതും പരിമിതവുമായ റോഡുകള്‍ കാരണം ഇങ്ങോട്ടേക്ക് സൈനികരെ എത്തിക്കാൻ ഇന്ത്യയ്‌ക്ക് ഒരു ആഴ്ച വരെ സമയമെടുക്കുമെന്നാണ്.
2020 ന് ശേഷം ഇന്ത്യയുടെ ചിന്താഗതിയില്‍ മാറ്റം
2020 ലെ സംഭവം ഇന്ത്യയുടെ ചിന്താഗതിയില്‍ ഒരു പ്രധാന മാറ്റത്തിന് കാരണമായതായി മുൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു. അതിർത്തി പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളില്‍ പൂർണ്ണമായ ഒരു നവീകരണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉയർന്ന പ്രദേശങ്ങളിലെ സൈനിക പോസ്റ്റുകളുമായും പ്രാദേശിക വാസസ്ഥലങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി പദ്ധതികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
പാങ്കോങ് തടാകത്തിലും പ്രവർത്തനങ്ങള്‍ ഊർജിതമാക്കി
പാങ്കോങ് ത്സോ തടാക മേഖലയിലും പ്രവർത്തനങ്ങള്‍ വ്യാപകമാണ്. ഇന്ത്യയുടെ ലഡാക്കും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശവും വ്യാപിച്ചുകിടക്കുന്ന ഈ തടാകം വളരെക്കാലമായി തർക്ക വിഷയമാണ്. 2020 മുതല്‍ ഇരു രാജ്യങ്ങളും അവിടെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വേഗത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. തടാകത്തിന്റെ വടക്കൻ, തെക്കൻ തീരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലം ചൈന അടുത്തിടെ പൂർത്തിയാക്കി സൈനിക നീക്കത്തിന് സൗകര്യമൊരുക്കിയിരുന്നു.
CANADA
ഇന്ത്യന്‍ വംശജന്‌റെ മരണം: കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്
വൈദ്യസഹായത്തിനായി എട്ട് മണിക്കൂറിലധികം കാത്തിരിക്കുന്നതിനിടെ 44 കാരനായ ഇന്ത്യന്‍ വംശജന്‍ മരിച്ച സംഭവത്തില്‍ കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് .
കാനഡയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ, കാര്യക്ഷമതയില്ലായ്‌മയ്‌ക്ക് പേരുകേട്ട യുഎസ് മോട്ടോര്‍ വാഹന വകുപ്പുമായി താരതമ്യപ്പെടുത്തിയാണ് അദ്ദേഹം വിമര്‍ശിച്ചത്.
‘സര്‍ക്കാര്‍ മെഡിക്കല്‍ പരിചരണം നല്‍കുമ്ബോള്‍, അത് ഡിഎംവി (മോട്ടോര്‍ വാഹന വകുപ്പ്) പോലെ തന്നെ മികച്ചതാണ്.’ എക്സില്‍ മസ്‌ക് കുറിച്ചു.
എഡ്മണ്ടണിലെ ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കഠിനമായ നെഞ്ചുവേദന അനുഭവിച്ച് എട്ട് മണിക്കൂറിലധികം പ്രശാന്ത് ശ്രീകുമാര്‍ എന്ന ഇന്ത്യന്‍ വംശജന് കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് അദ്‌ദേഹം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരുടെ അവഗണനയെക്കുറിച്ച് ഭാര്യ നിഹാരിക
വിവരിക്കുന്ന ഒരു വീഡിയോ വൈറലായതോടെയാണ് വിഷയം ലോക ശ്രദ്ധ ആകര്‍ഷിച്ചത്.
HOME
എസ്.ഐ.ആര്‍; ഹിയറിങ് ഒറ്റത്തവണ ഹാജരായില്ലെങ്കില്‍ പുറത്ത്
വോട്ടർപട്ടിക തീവ്രപരിഷ്കരണത്തില്‍ കരട് പട്ടികയില്‍ ഇടംനേടിയവർ ഹിയറിങ്ങിന് നോട്ടിസില്‍ പറഞ്ഞിരിക്കുന്ന സമയത്തുതന്നെ ഹാജരാകണം.
അല്ലെങ്കില്‍ അന്തിമ പട്ടികയില്‍ പേരുണ്ടാകില്ല.
നിശ്ചയിച്ച സമയത്ത് ഹിയറിങ്ങിന് ഹാജരാകാത്തവർ അതിനുള്ള കാരണം രേഖാമൂലം ഇ.ആർ.ഒയെ(ഇലക്ടറല്‍ രജിസ്ട്രേഷൻ ഒാഫിസർ) അറിയിച്ച് നേരിട്ട് അപേക്ഷ നല്‍കിയാല്‍ മാത്രമെ അടുത്ത ഹിയറിങ്ങിനുള്ള സമയം ലഭിക്കൂ-അതും ഒരവസരം മാത്രം.
എസ്.ഐ.ആറിന്റെ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻ, നോട്ടിസ് ഘട്ടങ്ങളുമായി ബന്ധപ്പെട്ട പ്രക്രിയകളെ കുറിച്ച് ബി.എല്‍.ഒമാർക്ക് നല്‍കിയ മാർഗനിർദേശങ്ങളടങ്ങിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. ആദ്യം നല്‍കിയ സമയത്ത് നോട്ടിസ് ലഭിച്ച വോട്ടർ ഹാജരാകാതിരിക്കുകയും അതിന്റെ കാരണം ബോധിപ്പിച്ച് രേഖാമൂലം അപേക്ഷിക്കാതിരിക്കുകയും ചെയ്താല്‍ കേസ് അവസാനിപ്പിച്ചതായി കണക്കാക്കി, ലഭ്യമായ വസ്തുതകള്‍ പരിഗണിച്ച് ഇ.ആർ.ഒ കാരണം വ്യക്തമാക്കിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് മാർഗനിർദേശത്തിലുള്ളത്. ജോലി സംബന്ധമായി നാട്ടിലില്ലാത്തവരോ അസുഖമോ മറ്റും മൂലം ഹിയറിങ്ങിന് ഹാജരാകാൻ കഴിയാത്തവരോ ആണ് ഈ നിർദേശം മൂലം പ്രയാസം നേരിടുക.
അന്തിമ പട്ടികയില്‍നിന്ന് വോട്ടർ പുറത്തായാല്‍ പിന്നീട് ഫോം 6 പൂരിപ്പിച്ച് അപേക്ഷ നല്‍കുമ്ബോഴും 2002ലെ പട്ടികയുമായി മാപ്പിങ്ങിനു കഴിയാത്തതിനാല്‍ സമാന അവസ്ഥ വീണ്ടുമുണ്ടാകും. ഫലത്തില്‍ കരട് പട്ടികയിലുള്ള പലർക്കും വോട്ടർപട്ടികയുടെ പുറത്തേക്കുവഴി തെളിക്കുന്നതാണ് പുതിയ നിർദേശം.
ഹിയറിങ്ങിന് ഒരു ദിവസം ഇ.ആർ.ഒ അല്ലെങ്കില്‍ എ.ഇ.ആർ.ഒ പരമാവധി 150 കേസുകള്‍ മാത്രമെ പരിഗണിക്കാവൂ എന്നും നിർദേശമുണ്ട്. ഹിയറിങ്ങ് സമയത്ത് ബി.എല്‍.ഒമാരുടെ സാന്നിധ്യം നിർബന്ധമാണ്.കരട് പട്ടികയില്‍ ഉള്‍പ്പെട്ട, ഹിയറിങ്ങിന് ഹാജരാകേണ്ടവരുടെ വിവരങ്ങള്‍ ബി.എല്‍.ഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ കൈമാറി. എന്നാല്‍ ഹാജരാകാൻ വ്യക്തികള്‍ക്ക് എപ്പോള്‍ മുതല്‍ നോട്ടിസ് നല്‍കണമെന്ന കാര്യം അറിയിച്ചിട്ടില്ല.
-
MIDDLE EAST5 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
BUSINESS5 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS5 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
HOME5 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
HOME4 months agoസെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്സ്
-
ENTERTAINMENT5 months agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
-
ENTERTAINMENT5 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
ENTERTAINMENT5 months ago‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ഗൂഗിൾ ടെക്കി.
