Connect with us

MIDDLE EAST

ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.

Published

on


റിയാദ്​: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 20,882 നിയമലംഘകർ പിടിയിലായി. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ നാല് വരെ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 12,975 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്​. 4,185 അതിർത്തി സുരക്ഷാ നിയമലംഘകരും 3,722 തൊഴിൽ നിയമലംഘകരുമാണ്​.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,244 പേർ അറസ്​റ്റിലായി. ഇവരിൽ ഏറിയ പങ്കും എത്യോപ്യൻ പൗരന്മാരാണ്​. പിടിയിലായവരിൽ 66 ശതമാനവും ഏത്യോപ്യൻ പൗരന്മാരാണെന്ന് അധികൃതർ അറിയിച്ചു.  33 ശതമാനം യമനികളും ഒരു ശതമാനം മറ്റ്​ രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തു നിന്ന്​ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 21 പേർ അറസ്​റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 20 പേർ വേറെയും പിടിയിലായിട്ടുണ്ട്​. നിലവിൽ നടപടികൾ നേരിടുന്ന 29,571 നിയമലംഘകരിൽ 26,779 പുരുഷന്മാരും 2,792 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 22,550 പേരെ അവരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,394 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 10,895 പേരെ നാടുകടത്തുകയും ചെയ്തു.

അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

HOME

ചൈനയ്‌ക്ക് ഉചിതമായ മറുപടി നല്‍കാൻ തയ്യാറെടുക്കുന്നു ! ഇന്ത്യ ഹിമാലയം വരെ റോഡുകളും തുരങ്കങ്ങളും വ്യോമപാതകളും നിര്‍മ്മിക്കുന്നുവെന്ന് യുഎസ് റിപ്പോര്‍ട്ട്

Published

on

By

ചൈനയുമായുള്ള ഭാവിയിലെ സംഘർഷം മുൻകൂട്ടി കണ്ട് ഇന്ത്യ, ഹിമാലയൻ മേഖലയില്‍ വൻ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.

തർക്കമുള്ള അതിർത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസവും വിതരണ ലൈനുകളും ശക്തിപ്പെടുത്തുന്നതിനായി റോഡുകള്‍, തുരങ്കങ്ങള്‍, എയർസ്ട്രിപ്പുകള്‍ എന്നിവ നിർമ്മിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോർട്ട് പറയുന്നു.

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള 2,200 മൈല്‍ നീളമുള്ള അതിർത്തി, യഥാർത്ഥ നിയന്ത്രണ രേഖ (എല്‍എസി എന്നറിയപ്പെടുന്നത് ) വളരെക്കാലമായി സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. 2020 ല്‍ കിഴക്കൻ ലഡാക്കിലെ ഗാല്‍വാൻ താഴ്‌വരയില്‍ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തയ്യാറെടുപ്പിന്റെ യഥാർത്ഥ അവസ്ഥ തുറന്നുകാട്ടിയിരുന്നു.

ഇന്ത്യയ്‌ക്കുള്ള പ്രശ്നങ്ങള്‍

വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ആ സമയത്ത് ചൈനയുടെ മെച്ചപ്പെട്ട റോഡ്, റെയില്‍ ശൃംഖല കാരണം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാൻ കഴിയുമായിരുന്നു. എന്നാല്‍ ബുദ്ധിമുട്ടുള്ളതും പരിമിതവുമായ റോഡുകള്‍ കാരണം ഇങ്ങോട്ടേക്ക് സൈനികരെ എത്തിക്കാൻ ഇന്ത്യയ്‌ക്ക് ഒരു ആഴ്ച വരെ സമയമെടുക്കുമെന്നാണ്.

2020 ന് ശേഷം ഇന്ത്യയുടെ ചിന്താഗതിയില്‍ മാറ്റം

2020 ലെ സംഭവം ഇന്ത്യയുടെ ചിന്താഗതിയില്‍ ഒരു പ്രധാന മാറ്റത്തിന് കാരണമായതായി മുൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു. അതിർത്തി പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളില്‍ പൂർണ്ണമായ ഒരു നവീകരണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉയർന്ന പ്രദേശങ്ങളിലെ സൈനിക പോസ്റ്റുകളുമായും പ്രാദേശിക വാസസ്ഥലങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി പദ്ധതികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

പാങ്കോങ് തടാകത്തിലും പ്രവർത്തനങ്ങള്‍ ഊർജിതമാക്കി

പാങ്കോങ് ത്സോ തടാക മേഖലയിലും പ്രവർത്തനങ്ങള്‍ വ്യാപകമാണ്. ഇന്ത്യയുടെ ലഡാക്കും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശവും വ്യാപിച്ചുകിടക്കുന്ന ഈ തടാകം വളരെക്കാലമായി തർക്ക വിഷയമാണ്. 2020 മുതല്‍ ഇരു രാജ്യങ്ങളും അവിടെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വേഗത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. തടാകത്തിന്റെ വടക്കൻ, തെക്കൻ തീരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലം ചൈന അടുത്തിടെ പൂർത്തിയാക്കി സൈനിക നീക്കത്തിന് സൗകര്യമൊരുക്കിയിരുന്നു.

Continue Reading

CANADA

ഇന്ത്യന്‍ വംശജന്‌റെ മരണം: കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച്‌ ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്

Published

on

By

വൈദ്യസഹായത്തിനായി എട്ട് മണിക്കൂറിലധികം കാത്തിരിക്കുന്നതിനിടെ 44 കാരനായ ഇന്ത്യന്‍ വംശജന്‍ മരിച്ച സംഭവത്തില്‍ കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച്‌ ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് .

കാനഡയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ, കാര്യക്ഷമതയില്ലായ്‌മയ്‌ക്ക് പേരുകേട്ട യുഎസ് മോട്ടോര്‍ വാഹന വകുപ്പുമായി താരതമ്യപ്പെടുത്തിയാണ് അദ്ദേഹം വിമര്‍ശിച്ചത്.
‘സര്‍ക്കാര്‍ മെഡിക്കല്‍ പരിചരണം നല്‍കുമ്ബോള്‍, അത് ഡിഎംവി (മോട്ടോര്‍ വാഹന വകുപ്പ്) പോലെ തന്നെ മികച്ചതാണ്.’ എക്സില്‍ മസ്‌ക് കുറിച്ചു.

എഡ്മണ്ടണിലെ ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കഠിനമായ നെഞ്ചുവേദന അനുഭവിച്ച്‌ എട്ട് മണിക്കൂറിലധികം പ്രശാന്ത് ശ്രീകുമാര്‍ എന്ന ഇന്ത്യന്‍ വംശജന് കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് അദ്‌ദേഹം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരുടെ അവഗണനയെക്കുറിച്ച്‌ ഭാര്യ നിഹാരിക
വിവരിക്കുന്ന ഒരു വീഡിയോ വൈറലായതോടെയാണ് വിഷയം ലോക ശ്രദ്ധ ആകര്‍ഷിച്ചത്.

Continue Reading

HOME

തുര്‍ക്കിയുടെ എര്‍ദോഗാന് വ്യാപാരത്തിലൂടെ ആഘാതം നല്‍കി ഇന്ത്യ; ഇനി തുര്‍ക്കിയുടെ മാര്‍ബിള്‍ വേണ്ട; പകരം ഒമാന്റെ മാര്‍ബിള്‍

Published

on

By

ഈയിടെ ഒമാനുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ച ഇന്ത്യ തുര്‍ക്കിയുടെ എര്‍ദോഗാന് നല്‍കിയത് എട്ടിന്റെ പണി.

നേരത്തെ മാര്‍ബിളിന് വേണ്ടി തുര്‍ക്കിയെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യ പകരം ഒമാനില്‍ നിന്നും മാര്‍ബിള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഏകദേശം വര്‍ഷം തോറും 500 കോടി ഡോളറിന്റെ (ഏകദേശം 44,951 കോടി രൂപ) മാര്‍ബിള്‍ തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്തിരുന്നതാണ് ഇന്ത്യ. ഫിനിഷ് ചെയ്ത മാര്‍ബിളായിരുന്നു ഇന്ത്യ തുര്‍ക്കിയില്‍ നിന്നും കൊണ്ടുവന്നിരുന്നത്. പക്ഷെ പകരം ഇപ്പോള്‍ ഒമാനില്‍ നിന്നും അസംസ്കൃത മാര്‍ബിള്‍ ആണ് ഇന്ത്യ വാങ്ങുക. ഇതോടെ ഈ അസംസ്കൃത മാര്‍ബിള്‍ കട്ട് ചെയ്യുക, പോളിഷ് ചെയ്യുക തുടങ്ങിയ അധിക തൊഴിലവസരങ്ങളും ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കും.

പഹല്‍ ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും നല്‍കി സഹായിക്കുകയായിരുന്നു. തുര്‍ക്കി. പണ്ട് തുര്‍ക്കിയില്‍ ഭൂകമ്ബം നാശനഷ്ടം വിതച്ചപ്പോള്‍ ആദ്യം ഓടിയെത്തിയ രാജ്യമായിരുന്നു ഇന്ത്യ. പക്ഷെ ഇന്ത്യയോടുള്ള ഈ ചതി വലിയ ആഘാതമായിരുന്നു ഇന്ത്യക്കാര്‍ക്ക്. മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന നിലപാടെടുത്ത തുര്‍ക്കിയോട് ഇന്ത്യക്കാര്‍ തന്നെ പ്രതികാരനടപടികള്‍ കൈക്കൊള്ളാന്‍ തുടങ്ങി. ഇന്ത്യക്കാരില്‍ പലരും വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തുര്‍ക്കിയെ ഉപയോഗിപ്പെടുത്തിയിരുന്നു. തുര്‍ക്കി പലരും വിദേശയാത്രകള്‍ക്കായി തെരഞ്ഞെടുത്തിരുന്ന ഡെസ്റ്റിനേഷനായിരുന്നു. ഈസ്താംബൂളിനെപ്പോലെ ചരിത്രമുറങ്ങിക്കിടക്കുന്ന നിരവധി നഗരങ്ങള്‍ തുര്‍ക്കിയില്‍ ഉണ്ട്. പക്ഷെ ഇത്തരം തുര്‍ക്കി ട്രിപ്പുകള്‍ പലരും ഉപേക്ഷിച്ചു.ഇതെല്ലാം കൂടി തുര്‍ക്കിക്ക് വലിയൊരു സാമ്ബത്തിക ആഘാതമാണ് ഉണ്ടായത്.

Continue Reading

Trending

Copyright © 2025