BUSINESS
ഈ രണ്ടിടങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില വെറും പത്ത് രൂപയില്‍ താഴെ
ഇന്ത്യയില്‍ സാധാരണക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധന.
എന്നാല്‍, ലോകത്ത് ആറ് രാജ്യങ്ങളില്‍ 30 രൂപയ്‌ക്ക് താഴെ മാത്രമാണ് ഒരു ലിറ്റർ പെട്രോളിന് വില. അതില്‍ തന്നെ ലാറ്റിനമേരിക്കയിലെ വെനസ്വലേയില്‍ വെറും 1.78 രൂപയ്‌ക്ക് ഒരു ലിറ്റർ പെട്രോള്‍ ലഭിക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദ്യ അറേബ്യയാണെങ്കിലും ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഭൂമിക്കടിയിലുള്ള രാജ്യം വെനസ്വലേയാണ്. അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നതിനാലാണ് വെനസ്വലേയ്‌ക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാൻ കഴിയാത്തത്.
ക്രൂഡ് ഓയില്‍ സംസ്കരിച്ചാണ് പെട്രോള്‍, ഡീസല്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ വില്‍പ്പനയിലൂടെയാണ് സൗദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. എന്നാല്‍ എണ്ണയുടെ ലഭ്യത സുലഭമായിരുന്നിട്ടും ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങളെടുത്താല്‍ ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ ഒരു ഗള്‍ഫ് രാജ്യവുമില്ല എന്നതാണ് സത്യം.
വെനസ്വലേ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രോള്‍ വില്‍ക്കുന്നത് ഇറാനിലാണ്. ഇവിടെ 7.99 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. എന്നാല്‍ ഇവിടെയും അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നത് പ്രതിസന്ധിയാകുന്നു. ഇറാന്റെ കറൻസിക്കും മൂല്യം വളരെ കുറവാണ്. കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുന്ന മൂന്നാമത്തെ രാജ്യമാണ് സുഡാൻ. 12.43 രൂപയാണ് സുഡാനില്‍ ഒരു ലിറ്റർ പെട്രോളിന് വില.
കിഴക്കൻ രാജ്യമായ മലേഷ്യയില്‍ 24.86 രൂപയും ആഫ്രിക്കൻ രാജ്യമായ അംഗോളയില്‍ 25.75 രൂപയുമാണ് ഒരു ലിറ്റർ പെട്രോളിന് വില. ആഫ്രിക്കൻ രാജ്യമായ നൈജീരിയയില്‍ 28.41 രൂപ, പശ്ചിമേഷ്യയിലെ അള്‍ജീരിയയില്‍ 29.30 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന് വില. കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ യഥാക്രമം 30.19 രൂപ, 31.96 രൂപ, 34.63 രൂപ എന്നിങ്ങനെയാണ് പെട്രോള്‍ വില.
ഇന്ത്യയില്‍ 100 രൂപയ്‌ക്ക് മുകളിലാണ് ഒരു ലിറ്റർ പെട്രോളിന് വില. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്.
Blog
യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിനെക്കാള്‍ വേഗം കുറയും. രാജ്യത്തു ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍ ആയതാണ് കാരണം. കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ 2025ല്‍ ഗണ്യമായി മന്ദഗതിയിലായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കു ആളുകളുടെ താല്പര്യം കൂടാത്തതും നിക്ഷേപകരിലെ ആശങ്കകളും ചാര്‍ജര്‍ സ്ഥാപിക്കല്ലിന്റെ വേഗം കുറയാന്‍ കാരണമായതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാപ്മാപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബര്‍ അവസാനം യുകെയില്‍ മൊത്തം 87,200 ചാര്‍ജിങ് പോയിന്റുകളാണുള്ളത്. 2024 അവസാനം അപേക്ഷിച്ച് 13,500 പുതിയ ചാര്‍ജറുകള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത് ‘ ഇത് 2022ന് ശേഷം ഏറ്റവും കുറഞ്ഞ വര്‍ധനവായാണ് വിലയിരുത്തപ്പെടുന്നത്.
ഇത് ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തില്‍ താഴെയാക്കുമെന്നും, കഴിഞ്ഞ വര്‍ഷത്തെ 37 ശതമാന വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ ഇടിവാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇലക്ട്രിക് കാറുകളുടെ വില്‍പന വളര്‍ച്ച തുടരുകയാണ്. 2025ലെ ആദ്യ 11 മാസങ്ങളില്‍ ബ്രിട്ടനിലെ കാര്‍ വില്‍പനയുടെ 23 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ 19 ശതമാനത്തില്‍ നിന്ന് ഇത് വളരെ കൂടുതലാണ് . എന്നാല്‍ ചില വാഹന നിര്‍മാതാക്കള്‍ പെട്രോളില്‍നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റം മന്ദഗതിയിലാക്കിയതും സര്‍ക്കാര്‍ ഇ.വി. വില്‍പന ലക്ഷ്യങ്ങള്‍ ദുര്‍ബലപ്പെടുത്തിയതും ഈ രംഗത്തെ വളര്‍ച്ചയെ ബാധിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
സര്‍ക്കാരിന്റെ ചില നയങ്ങള്‍ ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ ഇടിവിന് കാരണമായെന്ന് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി. 2028 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൈലിന് 3 പെന്‍സ് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ഉപഭോക്തൃ വിശ്വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചാര്‍ജിങ് മേഖലയിലെ ചെലവ് വര്‍ധനയും ഗ്രിഡ് കണക്ഷനിലെ വൈകിപ്പും ഇന്‍സ്റ്റലേഷന്‍ മന്ദഗതിയിലാക്കിയതായി ചാര്‍ജ് യുകെ വ്യക്തമാക്കി.
അതേസമയം, മോട്ടോര്‍വേകളിലെ അള്‍ട്രാ-റാപിഡ് ചാര്‍ജറുകളുടെ എണ്ണം 39 ശതമാനം ഉയര്‍ന്നതായും, ലണ്ടന്‍ ഉള്‍പ്പെടെയുള്ള മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നോര്‍ത്ത് അയര്‍ലന്‍ഡ് പോലുള്ള പ്രദേശങ്ങള്‍ ഇപ്പോഴും പിന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
BUSINESS
‘അടിച്ചു’ പൊളിക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യയിലെ മദ്യനിരോധിത സംസ്ഥാനങ്ങള്‍ ഇവയാണ്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യനിയമങ്ങള്‍ വ്യത്യസ്തമാണ്. ചില സംസ്ഥാനങ്ങള്‍ സമ്ബൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നു.
മദ്യം എവിടെയാണ് ലഭ്യമെന്നും എവിടെയാണ് ലഭ്യമല്ലാത്തതെന്നും നിങ്ങള്‍ക്കറിയാമെങ്കില്‍ യാത്ര ആസൂത്രണം ചെയ്യാൻ കൂടുതല്‍ എളുപ്പമാകും. ആശയക്കുഴപ്പമോ അവസാന നിമിഷത്തെ ആശ്ചര്യങ്ങളോ ഇല്ലാതെ നിങ്ങള്‍ക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തില്‍ മദ്യനിരോധനങ്ങളോ നിയന്ത്രിത അനുമതികളോ പാലിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും കുറിച്ച് അറിയാം.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്ബൂർണ്ണ നിരോധനം നിലവിലുണ്ട്. ഈ പ്രദേശങ്ങളില്‍, മദ്യത്തിന്റെ വില്‍പ്പന, ഉപഭോഗം, കൈവശം വയ്ക്കല്‍ എന്നിവ പ്രാദേശിക നിയമപ്രകാരം നിയമവിരുദ്ധമാണ്.
1. ബീഹാർ
കർശനമായ മദ്യനിരോധന നയം നടപ്പിലാക്കുന്ന സംസ്ഥാനമാണ് ബിഹാർ. ഇവിടെ മദ്യം പൂർണമായി നിരോധിച്ചിരിക്കുന്നു. നിയമലംഘനങ്ങള്‍ക്ക് സംസ്ഥാന നിയമനിർമ്മാണത്തില്‍ പറയുന്നത് അനുസരിച്ചുള്ള പിഴകള്‍ ലഭിക്കും.
2. ഗുജറാത്ത്
രൂപീകൃതമായതു മുതല്‍ മദ്യനിരോധനം പിന്തുടരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സംസ്ഥാന മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കുന്ന പരിമിതമായ പെർമിറ്റ് സംവിധാനങ്ങള്‍ വഴിയല്ലാതെ സംസ്ഥാനത്തെ താമസക്കാർക്കോ വിനോദസഞ്ചാരികള്‍ക്കോ ഗുജറാത്തില്‍ മദ്യം നിയമപരമായി ലഭ്യമല്ല.
3. നാഗാലാൻഡ്
സംസ്ഥാന നിയമപ്രകാരം നാഗാലാൻഡില്‍ മദ്യത്തിന് നിരോധമുണ്ട്. മദ്യത്തിന്റെ വില്‍പ്പന, കൈവശം വെയ്ക്കല്‍, ഉപഭോഗം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ നാഗാലാൻഡ് സന്ദർശിക്കുകയാണെങ്കില്‍ മദ്യം ലഭിക്കാൻ ഏറെ ദൂരത്തുള്ള അസമിലേക്ക് പോകേണ്ടി വരും. ഇതാണ് ഏറ്റവും അടുത്തതും പ്രായോഗികവുമായ ഓപ്ഷൻ. എന്നാല്‍, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങള്‍ അസമില്‍ നിന്ന് വാങ്ങുന്ന മദ്യം നാഗാലാൻഡിലേക്ക് തിരികെ കൊണ്ടുപോകാൻ കഴിയില്ല.
4. മിസോറം
മദ്യത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം നിയന്ത്രിത സമീപനമാണ് മിസോറം പിന്തുടരുന്നത്. മദ്യത്തിന്റെ പൂർണമായ വില്‍പ്പനയ്ക്ക് നിയന്ത്രിണമുണ്ട്. എന്നാല്‍, ലൈസൻസുള്ള ചാനലുകള്‍ സംസ്ഥാനത്തുണ്ട്. ഹോർട്ടികള്‍ച്ചറിനും ചെറുകിട ഉല്‍പാദകർക്കും പിന്തുണ നല്‍കുന്ന പ്രാദേശികമായി നിർമ്മിച്ച ഫ്രൂട്ട് വൈനുകളുടെ നിയന്ത്രിത ഉല്‍പാദനവും വില്‍പനയും സംസ്ഥാനത്ത് അനുവദനീയമാണ്. മദ്യം വ്യാപകമായി ലഭ്യമല്ലെങ്കിലും നഗരങ്ങളിലെ ചില അംഗീകൃത ഔട്ട്ലെറ്റുകളില്‍ പരിമിതമായി ലഭിക്കും.
5. ലക്ഷദ്വീപ്
ദ്വീപിലെ നിയന്ത്രണങ്ങളും പ്രാദേശിക മാർഗ്ഗനിർദ്ദേശങ്ങളും അടിസ്ഥാനമാക്കി ലക്ഷദ്വീപില്‍ വലിയതോതില്‍ മദ്യത്തിന് നിയന്ത്രണമുണ്ട്. ടൂറിസം മേഖലയായി നിയുക്തമാക്കിയിരിക്കുന്ന ബംഗാരം ദ്വീപില്‍ മദ്യം അനുവദനീയമാണ്. കൂടാതെ, തിരഞ്ഞെടുത്ത അംഗീകൃത റിസോർട്ടുകളിലോ ലൈസൻസുള്ള കപ്പലുകളിലോ മദ്യം ലഭ്യമായേക്കാം. മിക്ക ജനവാസമുള്ള ദ്വീപുകളിലും മദ്യനിരോധനമുണ്ട്. നിയമപരമായി മറ്റെവിടെ നിന്നെങ്കിലും വാങ്ങിയതാണെങ്കില്‍ പോലും ഈ പ്രദേശങ്ങളിലേക്ക് മദ്യം കൊണ്ടുപോകുന്നത് പ്രാദേശിക നിയന്ത്രണങ്ങള്‍ പ്രകാരം കുറ്റകരമാണ്.
BUSINESS
ഒപ്പിട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രിക്ക് തന്നെ എതിര്‍പ്പ്; ഇന്ത്യയുടെ ചരിത്രപരമായ കരാറിന് അപ്രതീക്ഷിത തിരിച്ചടി, ന്യൂസിലൻഡില്‍ വിമര്‍ശനം
ഇന്ത്യയും ന്യൂസിലാൻഡും തമ്മില്‍ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമർശിച്ച് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റണ്‍ പീറ്റേഴ്‌സ്.
ഈ കരാർ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാൻഡിന് ഇതൊരു മോശം ഇടപാടാണെന്നും അദ്ദേഹം തുറന്നടിച്ചു. ന്യൂസിലാൻഡിലെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടിയുടെ നേതാവ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ഒമ്ബത് മാസത്തെ ചർച്ചകള്‍ക്കൊടുവില്‍ ഡിസംബർ 22 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ചേർന്ന് കരാർ പൂർത്തിയായ വിവരം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം വിദേശകാര്യ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
വിൻസ്റ്റണ്‍ പീറ്റേഴ്‌സിന്‍റെ പ്രധാന വിമർശനങ്ങള്‍
ന്യൂസിലാൻഡിന്‍റെ പ്രധാന കയറ്റുമതി ഉല്‍പ്പന്നമായ പാല്‍, വെണ്ണ, ചീസ് തുടങ്ങിയ ക്ഷീര ഉല്‍പ്പന്നങ്ങളെ കരാറില്‍ നിന്ന് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കിയെന്നാണ് വിൻസ്റ്റണ്‍ പീറ്റേഴ്‌സിന്‍റെ പ്രധാന വിമർശനം. സ്വന്തം കർഷകരെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ഈ നിലപാടിനെതിരെയാണ് പീറ്റേഴ്‌സ് രംഗത്തെത്തിയത്. ന്യൂസിലാൻഡ് കർഷകർക്ക് ഇതില്‍ ഗുണമൊന്നുമില്ല, ഇത് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരത്തിന് പകരം കുടിയേറ്റത്തിനാണ് കരാർ മുൻഗണന നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ പൗരന്മാർക്കായി വർഷം തോറും 5,000 താല്‍ക്കാലിക തൊഴില്‍ വിസകളും 1,000 വർക്കിംഗ് ഹോളിഡേ വിസകളും അനുവദിക്കാനുള്ള തീരുമാനം ന്യൂസിലാൻഡിന്‍റെ തൊഴില്‍ വിപണിയെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. കരാറിനായി മൂന്ന് വർഷത്തെ കാലാവധിയുണ്ടായിരുന്നിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഒമ്ബത് മാസത്തിനുള്ളില്‍ ഇത് പൂർത്തിയാക്കിയത് ‘ലോ-ക്വാളിറ്റി’ കരാറിന് കാരണമായെന്ന് അദ്ദേഹം ആരോപിച്ചു.
കരാറിലെ പ്രധാന വ്യവസ്ഥകള്‍
അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു.
ന്യൂസിലാൻഡില്‍ നിന്നുള്ള 95 ശതമാനം കയറ്റുമതിക്കും നികുതി ഇളവ് ലഭിക്കും.
ന്യൂസിലാൻഡ് ഇന്ത്യയില്‍ അടുത്ത 15 വർഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തും.
ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യൂസിലാൻഡില്‍ 100 ശതമാനം നികുതിയില്ലാത്ത പ്രവേശനം ലഭിക്കും.
ഭരണസഖ്യത്തിനുള്ളില്‍ തർക്കമുണ്ടെങ്കിലും, ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തെ താൻ മാനിക്കുന്നുവെന്നും എന്നാല്‍ രാജ്യത്തിന്‍റെ സാമ്ബത്തിക താത്പര്യങ്ങള്‍ ബലികഴിക്കാൻ തയ്യാറല്ലെന്നും പീറ്റേഴ്‌സ് വ്യക്തമാക്കി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടുള്ള തന്‍റെ ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ വിയോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ നടപ്പിലാക്കാൻ ആവശ്യമായ നിയമനിർമ്മാണത്തെ പാർലമെന്‍റില്‍ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടി എതിർക്കുമെന്നാണ് സൂചന.
-
MIDDLE EAST5 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
BUSINESS5 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS5 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
HOME5 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
HOME4 months agoസെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്സ്
-
ENTERTAINMENT5 months agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
-
ENTERTAINMENT5 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
ENTERTAINMENT5 months ago‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ഗൂഗിൾ ടെക്കി.
