INDIA
ആദ്യ ടി20 നാളെ, സഞ്ജുവിന് നിർണായകം; കാൻബറയിലെ കണക്കുകൾ ഇങ്ങനെ
ടി20 പരമ്പര ബുധനാഴ്ച കാൻബറ സ്റ്റേഡിയത്തിൽ ആരംഭിക്കും. അടുത്ത വർഷത്തെ ടി20 ലോകകപ്പ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിൽ ഈ പരമ്പര നിർണായകമാണെന്ന് കണക്കാക്കപ്പെടുന്നു. മനുക ഓവലിലാണ് മത്സരങ്ങൾ നടക്കുന്നത്. അതിനാൽ, ഈ മൈതാനത്ത് ഇരു ടീമുകളും എങ്ങനെ പ്രകടനം കാഴ്ചവച്ചുവെന്ന് അറിയേണ്ടത് പ്രധാനമാണ്…
മനുക ഓവലിൽ ഓസ്ട്രേലിയ ആകെ അഞ്ച് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ടെണ്ണം ജയിക്കുകയും രണ്ടെണ്ണം തോൽക്കുകയും ഒരു മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക, ഇന്ത്യ എന്നിവയ്‌ക്കെതിരെ ഓസ്ട്രേലിയ ഈ മൈതാനത്ത് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
അതേസമയം, ഈ മൈതാനത്ത് ടീം ഇന്ത്യയുടെ റെക്കോർഡ് പരിഗണിക്കുമ്പോൾ, ഇന്ത്യ ഇവിടെ ഒരു ടി20 മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. ആ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ഈ മത്സരം 2020 ൽ ആയിരുന്നു.
2012 ന് ശേഷം ഓസ്ട്രേലിയ സ്വന്തം നാട്ടിൽ ഇന്ത്യയെ ഒരു ടി20 പരമ്പരയിൽ തോൽപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മഹേന്ദ്ര സിംഗ് ധോണിക്കും വിരാട് കോഹ്‌ലിക്കും ശേഷം, ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇപ്പോൾ ഒരു പ്രധാന ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു. കഴിഞ്ഞ അഞ്ച് ടി20 പരമ്പരകളിൽ, ഇന്ത്യൻ ടീം ഓസ്ട്രേലിയയോട് ഒരു തവണ മാത്രമേ തോറ്റിട്ടുള്ളൂ, 2008 ൽ, ഓസ്ട്രേലിയൻ മണ്ണിലായിരുന്നു ഈ തോൽവി.
ടി20 പരമ്പര ഷെഡ്യൂൾ
ആദ്യ ടി20: ഒക്ടോബർ 29, കാൻബറ
രണ്ടാം ടി20: ഒക്ടോബർ 31, മെൽബൺ
മൂന്നാം ടി20: നവംബർ 2, ഹൊബാർട്ട്
നാലാം ടി20: നവംബർ 6, ഗോൾഡ് കോസ്റ്റ്
അഞ്ചാം ടി20: നവംബർ 8, ബ്രിസ്ബേൻ
ഇന്ത്യയുടെ 16 അംഗ ട്വൻ്റി20 ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ഹർഷിദീപ്, കെ രാഷ്ദീപ്, ജസ്പ്രീത് ബുംറ. സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ.
ഓസ്‌ട്രേലിയയുടെ ടീം
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ ആബട്ട് (ആദ്യ മൂന്ന് മത്സരങ്ങൾ), സേവ്യർ ബാർട്ട്ലെറ്റ്, മാർലി ബേർഡ്മാൻ (മൂന്ന് മുതൽ അഞ്ച് വരെ മത്സരങ്ങൾ), ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ് (നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങൾ), നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ് (ആദ്യ രണ്ട് മത്സരങ്ങൾ), ഗ്ലെൻ മാക്‌സ്‌വെൽ (മൂന്ന് മുതൽ അഞ്ച് വരെ മത്സരങ്ങൾ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുഹ്‌നെമാൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, തൻവീർ സംഘ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്.
HOME
ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവുമാണ് ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. കേസില്‍ സിപിഎം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള എസ്‌ഐടി അപേക്ഷ നാളെയാണ് പരിഗണിക്കുന്നത്.
എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ പൊലിസുകാർക്കെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരം പൊലിസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രല്‍ ജയിലില്‍ നിന്നും എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ചുകൊണ്ട് കൊല്ലത്തെ വിജിലൻസ് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്കാണ് വെക്കേണ്ടതെന്ന് ബിഎൻഎസ് നിയമനത്തില്‍ പ്രതിപാദിക്കുന്നതിനാല്‍ ഇത്തരത്തില്‍ കൈവിലങ്ങ് അണിയിച്ചത് വിരുദ്ധമായ നടപടിയാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നല്‍കിയത്.
ഈ നടപടിയില്‍ ഡിജിപിക്കും അതൃപ്തിയുണ്ട്. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു എന്നിവ കണക്കിലാക്കിയാണ് കൈവിലങ്ങ് വെക്കേണ്ടതെന്നും ഈ നിയമകാര്യങ്ങള്‍ ഒന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സർക്കാറിനും അവ മതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ് ഐ ഉദ്യോഗസ്ഥർ അറിയാതെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും എആർ ക്യാമ്ബിലെ പൊലിസുകാർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് സൂചനകള്‍.
HOME
ശബരിമല സ്വര്‍ണ്ണക്കൊള്ള: നടൻ ജയറാമിന് എസ്‌ഐടി നോട്ടീസ്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന സ്‌പെഷല്‍ ഇൻവസ്റ്റിഗേഷൻ ടീം മൊഴികൊടുക്കാൻ ഹാജരാകണമെന്ന് നടൻ ജയറാമിന് നോട്ടീസ് നല്‍കിയതാതി പറയപ്പെടുന്നു.
ജയറാമിനെ ‘ചോദ്യം ചെയ്യാ’നല്ല, ചെന്നൈയിലെ തന്റെ വീട്ടില്‍ ശബരിമലയിലെ ദ്വാരപാലക സ്വർണ്ണപ്പാളിയുള്‍പ്പെടെ വിഗ്രഹങ്ങള്‍ പൂജയ്‌ക്ക് കൊണ്ടുവന്നുവെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച ഔദ്യോഗിക രേഖപ്പെടുത്തലിനാണ് ഹാജരാകാൻ പറഞ്ഞിട്ടുള്ളത്. ജയറാമിന് അറിയാവുന്ന വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമം.
ജയറാം കേസിന്റെ തുടക്കത്തില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമെന്നും ശബരിമല പൂജാമൂർത്തികള്‍ വീടിന്റെ വഴിയിലൂടെ കൊണ്ടുപോയപ്പോള്‍ ഇറക്കിവെച്ച് പൂജിച്ചുവെന്നാണ് ടെലിവിഷൻ ചാനലുകളോട് പറഞ്ഞത്. പിന്നീട് അത് മാറ്റി പറഞ്ഞു. അതിനിടെ ജയറാം പറഞ്ഞതില്‍ വൈരുദ്ധ്യമുണ്ടെന്നും ചിലത് മറച്ചുവെച്ചുവെന്നും എസ്‌ഐടി കണ്ടെയത്തി. ഈ സാഹചര്യത്തിലാണ് മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
BUSINESS
“യുക്രെയ്‌ന് നാറ്റോയില്‍ ഒരിക്കലും അംഗത്വമുണ്ടാകില്ല, സായുധ സേനയുടെ വലുപ്പം കുറയ്ക്കും”; യുക്രെയ്ന്‍-റഷ്യ സമാധാനത്തിനുള്ള കരട് രേഖ പുറത്ത്
റഷ്യ-യുക്രെയ്ന്‍ സമാധാനപദ്ധതിക്കുള്ള കരട് രേഖയുടെ വിശദാംശങ്ങള്‍ പുറത്ത്. ഒരാഴ്ചത്തെ സമയപരിധിക്കുള്ളില്‍ കരട് രേഖ അംഗീകരിച്ചില്ലെങ്കില്‍, ആയുധ-ഇന്റലിജന്‍സ് സഹായങ്ങള്‍ വെട്ടിക്കുറച്ച് യുക്രെയ്‌ന് മേല്‍ സമ്മര്‍ദ്ദം കടുപ്പിക്കാനാണ് ട്രംപിന്റെ നീക്കം.
ഡോണ്‍ബാസ് പ്രവിശ്യയിലെ ലുഹാന്‍സ്‌കും ഡൊണെറ്റ്‌സ്‌കും പൂര്‍ണ്ണമായും, കെര്‍സണും സപോരീഷ്യയും ഭാഗികമായും വിട്ടുനല്‍കണം, നിലവില്‍ 8,80,000 സൈനികരുടെ യുക്രെയ്ന്‍ സായുധസേനയുടെ വലുപ്പം, 6 ലക്ഷമായി കുറയ്ക്കും, യുക്രൈന് നാറ്റോ അംഗത്വം നല്‍കില്ല, ആവശ്യമെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തേടാം. അമേരിക്ക മുന്നോട്ടുവെച്ച 28 ഇന റഷ്യ-യുക്രെയ്ന്‍ സമാധാന പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ. ഇരുപക്ഷവും കരാര്‍ അംഗീകരിച്ചാല്‍, ഉടനടി വെടിനിര്‍ത്തല്‍ എന്നാണ് ഉറപ്പ്. വെടിനിര്‍ത്തല്‍ നടപ്പിലായാല്‍ 100 ദിവസത്തിനുള്ളില്‍ യുക്രെയ്‌നില്‍ തെരഞ്ഞെടുപ്പ് നടത്തണം.
ഗാസ സമാധാനകരാറിന്റെ മാതൃകയില്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധ്യക്ഷനായ സമാധാന കൗണ്‍സിലാകും വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നത്. റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍, സംയുക്ത സൈനിക പ്രതികരണമുണ്ടാകുമെന്നും, ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്നും കരാറില്‍ വ്യക്തമാക്കുന്നു. എന്നാല്‍ യുക്രെയ്ന്‍ തിരിച്ചടിച്ചാല്‍ ഈ ഉറപ്പ് അസാധുവാകും. സുരക്ഷാ ഉറപ്പുകള്‍ക്ക് പകരം, യുക്രെയ്ന്‍ യുഎസിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും. റഷ്യയ്‍ക്കെതിരായ ഉപരോധങ്ങള്‍ ക്രമേണ പിന്‍വലിക്കാനും, G8 കൂട്ടായ്മയിലേക്ക് റഷ്യയ്ക്ക് വീണ്ടും പ്രവേശം അനുവദിക്കാനും കരാര്‍ നിര്‍ദേശിക്കുന്നു.
അധിനിവേശ ഭൂമി വിട്ടുകൊടുത്ത് സമാധാനത്തിന് വഴങ്ങില്ല എന്നാണ് യുക്രെയ്ന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍, വ്യാഴാഴ്ച യുക്രെയ്ന്‍ സുരക്ഷാ ഉപദേഷ്ടാവ് റുസ്തം ഉമറോവ് പരിശോധിച്ച്, പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിക്ക് കൈമാറിയ കരാര്‍, യുക്രെയ്ന്‍ ഇതുവരെ തള്ളിയിട്ടില്ല. പകരം, യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സെലെന്‍സിയുടെ പ്രതികരണം. അഥവാ കരാര്‍ തള്ളിയാല്‍, ഇപ്പോള്‍ നല്‍കിവരുന്ന ആയുധ- ഇന്റലിജന്‍സ് സഹായങ്ങള്‍ വെട്ടിക്കുറച്ച് യുക്രെയ്‌നെ സമ്മര്‍ദ്ദത്തിലാക്കും അമേരിക്ക. കഴിഞ്ഞദിവസം, കീവിലെത്തിയ പെന്റഗണ്‍ പ്രതിനിധി സംഘം, സെലെന്‍സ്‌കിയുമായി നടത്തിയ 45 മിനിറ്റ് കൂടിക്കാഴ്ചയില്‍ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഒരാഴ്ചത്തെ സമയപരിധി നിശ്ചയിച്ചതായാണ് റിപ്പോര്‍ട്ട്.
യുക്രെയ്ന്റെ യൂറോപ്യന്‍ സഖ്യകക്ഷികളായ പോളണ്ടും ഇറ്റലിയും ഫ്രാന്‍സും ഇതിനകം കരാര്‍ നിരസിച്ചു കഴിഞ്ഞു. യുക്രെയ്‌നെയും യൂറോപ്പിനെയും മാറ്റിനിര്‍ത്തി, റഷ്യയ്ക്ക് കൂടുതല്‍ ഇളവ് അനുവദിക്കുന്നതാണ് കരാറെന്ന് യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു. ഏതൊരു കരാറിന്റെയും നിബന്ധനകള്‍ ആത്യന്തികമായി നിശ്ചയിക്കേണ്ടത് യുക്രെയ്‌നാണ് എന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി കാജാ കല്ലാസ് പറഞ്ഞു.
-
HOME2 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
BUSINESS2 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS2 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
MIDDLE EAST2 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
ENTERTAINMENT2 months agoമോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
-
ENTERTAINMENT2 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
SPORTS2 months ago‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.
-
BUSINESS1 month agoദക്ഷിണ ഇന്ത്യൻ രുചിയിൽ നിന്ന് ഫ്രൈഡ് ചിക്കനിലേക്ക് — മുഹമ്മദ് റഷീദിന്റെ പുതിയ ബ്രാൻഡ് ‘ചിക്ടെയിൽസ്’ ആരംഭിച്ചു
